Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:10 AM GMT Updated On
date_range 13 Feb 2022 12:10 AM GMTഖരജൈവ മാലിന്യപ്ലാന്‍റ് തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsbookmark_border
കാലടി: പഞ്ചായത്തിന് സമീപത്തെ ഖരജൈവ മാലിന്യപ്ലാന്‍റ് തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്നു. പ്രവർത്തിക്കാത്ത പ്ലാന്‍റിലെ താൽക്കാലിക ജീവനക്കാരന് പഞ്ചായത്ത് പ്രതിമാസം 10,000 രൂപക്ക് മുകളിൽ നല്കുന്നതായും ആരോപണമുണ്ട്. 2008 ൽ ഭരണസമിതിയും ജില്ല പഞ്ചായത്തും സംയുക്തമായി മാർക്കറ്റിലെ അറവ്-പച്ചക്കറി മാലിന്യം സംസ്കരിക്കുന്നതിനാണ് ലക്ഷങ്ങൾ മുടക്കി തിരുവനന്തപുരത്തെ ബയോടെക് കമ്പനിയെകൊണ്ട് പ്ലാന്‍റ് നിർമിച്ചത്. 13 വർഷത്തോളം പ്രവർത്തിച്ചു. 2018 ലെ പ്രളയത്തിന് ശേഷം ലക്ഷങ്ങൾ മുടക്കി പ്ലാന്‍റിൻെറ അറ്റകുറ്റപ്പണി നടത്തിയിരുന്നു. പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്നതിന് അന്നത്തെ ഭരണസമിതി പരിചയ സമ്പന്നനായ ഒരാളെ നിയമിച്ചെങ്കിലും ഇപ്പോഴത്തെ ഭരണസമിതി അദ്ദേഹത്തെ പിരിച്ചുവിട്ടു. അതിനുശേഷം പ്ലാന്‍റ് പ്രവർത്തിക്കാൻ ഒരുപരിചയവും ഇല്ലാതെ നിയമിച്ചതായും ആരോപണമുണ്ട്. പ്രതിദിനം മൂന്നര യൂനിറ്റ് വൈദ്യുതി ഈ പ്ലാന്‍റിൽനിന്ന് ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പഞ്ചായത്തിൻെറ പരിസരത്തെ ലൈറ്റുകൾ പ്രകാശിപ്പിച്ചിരുന്നത്. പ്രവർത്തനം നിലച്ചതോടെ ലൈറ്റുകളും കത്തുന്നില്ല. ചിത്രം-- കാലടി പഞ്ചായത്തിലെ പ്രവർത്തനം നിലച്ച ഖരജൈവ മാലിന്യപ്ലാന്‍റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story