Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 12:06 AM GMT Updated On
date_range 7 Feb 2022 12:06 AM GMTമണപ്പാട്ടുചിറ ലഹരിക്കാരുടെ താവളമായി മാറുന്നു
text_fieldsbookmark_border
മലയാറ്റൂർ: തീർഥാടന കേന്ദ്രമായ കുരിശുമുടിക്ക് താഴെയുള്ള മണപ്പാട്ട് ചിറയും പരിസരവും ലഹരിക്കാരുടെ താവളമായി മാറുന്നു. 2005- 2010 കാലഘട്ടത്തിലാണ് കോടികൾ മുടക്കി മണപ്പാട്ടുചിറക്ക് സമീപം ടൂറിസം ഇൻഫർമേഷൻ സൻെററും ശൗചാലയവും സമുച്ചയവും നിർമിച്ചത്. തുടക്കത്തിൽ തീർഥാടകർക്കായി തുറന്നുകൊടുത്തെങ്കിലും അധികൃതരുടെ അവഗണയെത്തുടർന്ന് പൂട്ടുകയായിരുന്നു. ഈ കെട്ടിട പരിസരങ്ങളിലാണ് ദിവസവും വൈകീട്ട് എത്തുന്ന യുവാക്കളുടെ സംഘം ലഹരിയിൽ ആട്ടും പാട്ടും നടത്തുന്നത്. പേടിച്ച് നാട്ടുകാർ ഇവരെ ചോദ്യം ചെയ്യാനോ പരാതിപ്പെടാനോ തയാറാവാറില്ല. ചിറയുടെ ചുറ്റുപാടുമായി വർഷങ്ങളായി കട നടത്തുന്നവർക്കും താമസിക്കുന്നവർക്കും കഞ്ചാവ് മാഫിയ ഭീഷണിയാകുകയാണ്. ഈ പ്രദേശത്ത് ഒരു തെരുവുവിളക്ക് പോലും കത്തുന്നില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കിയതായി പൊതുപ്രവർത്തകരായ ടി.ഡി. സ്റ്റീഫനും നെൽസൺ മാടവനയും പറഞ്ഞു. ചിത്രം മണപ്പാട്ട് ചിറക്ക് സമീപം നിർമിച്ച കെട്ടിടം പൂട്ടിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story