Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിടപറഞ്ഞത് സിൽകോൺ...

വിടപറഞ്ഞത് സിൽകോൺ ഗ്രൂപ്പിനെ ഉന്നതങ്ങളിലെത്തിച്ച വ്യക്തി

text_fields
bookmark_border
വിടപറഞ്ഞത് സിൽകോൺ ഗ്രൂപ്പിനെ ഉന്നതങ്ങളിലെത്തിച്ച വ്യക്തി
cancel
കാക്കനാട്: കഴിഞ്ഞദിവസം വിടപറഞ്ഞ കെ. ഹംസു (90) പാദരക്ഷ - ബാഗ് രംഗത്തെ സിൽകോൺ ഗ്രൂപ്പിനെ ഉന്നതങ്ങളിലെത്തിച്ച വ്യവസായ പ്രമുഖനായിരുന്നു. 1963ൽ എറണാകുളം ജോസ് ജങ്‌ഷനിൽ ആരംഭിച്ച സിൽകോൺ ഫുട്‌വെയർ വളർന്ന് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പാദരക്ഷ-ബാഗ് ഷോറൂം ശൃംഖലയായി മാറിയത് ഹംസുവിന്‍റെ കഠിനപ്രയത്ന ഫലമായിരുന്നു. ഏഴ് പതിറ്റാണ്ടുമുമ്പ് മദ്രാസിൽ സിലോൺ പ്ലാസ്റ്റിക് ഇൻഡസ്ട്രി എന്ന ബാഗ് കമ്പനിയിൽനിന്നാണ് ഹംസുവിന്‍റെ തുടക്കം. പിന്നീട് എറണാകുളം ജ്യൂ സ്ട്രീറ്റിൽ മദ്രാസ് പ്ലാസ്റ്റിക് ഹൗസ് എന്ന ബാഗ് കമ്പനിയും പിന്നീട് ബ്രോഡ്‌വേയിൽ മറീസ ഫുട്‍വെയർ എന്ന ചെരുപ്പുകടയും ആരംഭിച്ചു. അതിനുശേഷമാണ് കണ്ണൂർ എടക്കാട് പുതുവാടയിൽ സ്വദേശിയായ ഹംസു സിൽകോൺ ഗ്രൂപിന് തുടക്കമിടുന്നത്. ഭാര്യ: പരേതയായ സൈനബ. മക്കൾ: പരേതയായ നസീമ, സുബൈദ, ഹൈറുന്നിസ, കുൽസു, സമീന, അസ്‌മ, നൂർജഹാൻ, സിൽകോൺ ഗ്രൂപ് ചെയർമാൻ കെ.വി. ഷിറാസ്. മരുമക്കൾ: ഹുസൈൻ കുട്ടി, സത്താർ, അഹമ്മദ് കുട്ടി, സാലി മജീദ്, ഫൈസൽ, മുനീർ, അഷ്‌റഫ്, സുരയ്യ. രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക രംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു. ഫോട്ടോ: കെ. ഹംസു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story