Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:53 AM IST Updated On
date_range 4 Feb 2022 5:53 AM ISTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പിതാവിന് ഇരട്ട ജീവപര്യന്തം
text_fieldsbookmark_border
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. 2017 ആഗസ്റ്റിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയം പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയെ പ്രണയം നടിച്ച് ആലപ്പുഴ സ്വദേശി രതീഷ് (28) തട്ടിക്കൊണ്ടുപോയതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തട്ടിക്കൊണ്ടുപോയ ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പിതാവിനെയും യുവാവിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയത്. ഇരുവരെയും കുറ്റക്കാരായി കണ്ടെത്തിയെങ്കിലും ഇയാൾ ഹാജരാകാത്തതിനാൽ വാറന്‍റ് പുറപ്പെടുവിച്ചു. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ. സോമനാണ് പ്രതിയെ ശിക്ഷിച്ചത്. പെൺകുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്തതിനാലാണ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ നൽകിയത്. കുന്നത്തുനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ജെ. കുര്യാക്കോസാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story