Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:34 AM IST Updated On
date_range 25 Jan 2022 5:34 AM ISTഗോത്രഭാഷകളിൽനിന്ന് ബാലസാഹിത്യം; ശിൽപശാല ഇന്നുകൂടി
text_fieldsbookmark_border
കൊച്ചി: കേരളത്തിലെ ഗോത്രഭാഷകളിൽനിന്ന് ബാലസാഹിത്യ കൃതികൾ പുസ്തകമാക്കുന്നതിൻെറ ഭാഗമായി ശിൽപശാല തുടങ്ങി. നാഷനൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയാണ് പുസ്തക രചന പൂർത്തിയാക്കി പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശ്രമം. 2019ൽ കോഴിക്കോട്ട് നടത്തിയ ആദ്യ ശിൽപശാലയുടെ തുടർച്ചയായാണ് എറണാകുളം വൈ.എം.സി.എ ഹാളിൽ നടക്കുന്നത്. ശിൽപശാല ചൊവ്വാഴ്ചയും തുടരും. ശിൽപശാല എൻ.ബി.ടി എക്സിക്യൂട്ടിവ് അംഗം ഇ.എൻ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കുറുമ്പ, കുറിച്യ, ഊരാളി, ബെട്ടക്കുറുമ, കാട്ടുനായ്ക്കൻ, പണിയ, തച്ചനാടൻ മൂപ്പൻ, പതിനായ്ക എന്നീ ഗോത്രഭാഷകളിലാണ് പുസ്തകങ്ങൾ തയാറാക്കുന്നത്. ഈ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ പുസ്തകങ്ങളാകും ശിൽപശാലയിൽ തയാറാക്കുക. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ദ്വിഭാഷ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. കനകശ്രീ പുരസ്‌കാര ജേതാവ് കവി ഡി. അനിൽകുമാർ, ഗോത്ര ഭാഷാ കവി ധന്യ വേങ്ങച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story