Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:39 AM IST Updated On
date_range 27 Nov 2021 5:39 AM ISTമോഷണക്കേസിൽ ജാമ്യം നേടി ഒളിവിൽ പോയ പ്രതി ഏഴു വർഷത്തിനുശേഷം പിടിയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: മോഷണക്കേസിൽ ജാമ്യം നേടി ഒളിവിൽ പോയ പ്രതി ഏഴു വർഷത്തിനു ശേഷം പൊലീസ് പിടിയിലായി. ഇടുക്കി കാൽവരി മൗണ്ട് പ്ലാത്തോട്ടത്തിൽ ജിത്തു തോമസാണ് (26) കല്ലൂർക്കാട് െപാലീസിൻെറ പിടിയിലായത്. 2014 ൽ കല്ലൂർക്കാട് നടന്ന മോഷണക്കേസിൽ കോടതി മൂന്ന് വർഷം ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങി മുങ്ങിയ ജിത്തു ബംഗളൂരിലും മറ്റും കഴിഞ്ഞ ശേഷം ആറുമാസം മുമ്പ് നാട്ടിൽ വന്ന് ഇടുക്കി തങ്കമണിയിലെ വനമേഖലയിൽ ഒളിവിൽ കഴിയുകയും തുടർന്ന് മേരിഗിരിയിൽ റിസോർട്ട് നടത്തിവരുകയുമായിരുന്നു. ഇവിടെ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പൊൻകുന്നത്ത് കഞ്ചാവുമായി ഇയാൾ നേരേത്ത പിടിയിലായിട്ടുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മോഷണം, വധശ്രമം, കഞ്ചാവുവിൽപന അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കല്ലൂർക്കാട് സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ ടി.എം. സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചിത്രം. ജിത്തു. Em Mvpa 3 jithu thomas

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story