Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവലിയ സ്വപ്നങ്ങളുടെ...

വലിയ സ്വപ്നങ്ങളുടെ സൈക്കിളിൽ വിനോദ് കുമാർ കേരളത്തിൽ

text_fields
bookmark_border
കൊച്ചി: ഉത്തർപ്രദേശിൽനിന്ന് കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലൂടെ സൈക്കിൾ യാത്രയിലാണ്  വിനോദ് കുമാർ. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും 17 ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ നിവേദനം നടപ്പാക്കി കിട്ടണമെന്നാണ് ലക്ഷ്യം. യു.പി ബല്യ ജില്ലയിലെ ഹാതാവുഞ്ജ് സ്വദേശിയായ ഈ 51കാരൻ തൻെറ നേതാവായി കാണുന്നത് നേതാജി സുഭാഷ് ചന്ദ്രബോസിനെയാണ്. ആഗസ്റ്റ് എട്ടിനാണ് വിനോദ് കുമാർ തൻെറ ഇന്ത്യൻ സൈക്കിൾ യജ്ഞം തുടങ്ങിയത്. അടുത്ത വർഷം ജനുവരി 26ന് തിരിച്ച് ബല്യയിലെ സുഭാഷ് ചന്ദ്രബോസ് പ്രതിമക്ക് സമീപം യാത്ര പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ലക്നോ, ബോപ്പാൽ വഴി ഷിംലയും ജമ്മുവുമൊക്കെ ചുറ്റി ബംഗളൂർ വഴിയാണ് കേരളത്തിൽ കടന്നത്. നിലവിൽ കൊച്ചിയിലൂടെയാണ് സഞ്ചാരം. തിരുവനന്തപുരം വഴി കന്യാകുമാരിയിലൂടെ തമിഴ്നാട്ടിലേക്ക് പോകും. വിദ്യാഭ്യാസം, വൈദ്യം എന്നിവ രാജ്യത്ത് എമ്പാടും ഒരുപോലെയാക്കുക, വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യാത്രയും സൗജന്യമാക്കുക, വാർധക്യ പെൻഷൻ 7500 രൂപയാക്കുക, തൊഴിലുറപ്പ് കൂലി പ്രതിദിനം 500 രൂപയാക്കുക, പൊതു, സ്വകാര്യ മേഖലകളിൽ തുല്യജോലിക്ക് തുല്യ വേതനം നൽകുക തുടങ്ങിയവയൊക്കെയാണ് വിനോദ് കുമാറിൻെറ ആവശ്യങ്ങൾ. ദേശീയ പതാകയുമായി താമസ സൗകര്യങ്ങളുമൊക്കെ സൈക്കിളിൽ സജ്ജീകരിച്ചാണ് യാത്ര. ഇത്ര ദിവസങ്ങൾ നീണ്ട സൈക്കിൾ യാത്രയിൽ മോശം അനുഭവങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം പറയുന്നു. വഴിയരികുകളിൽ ടൻെറടിച്ചാണ് പലപ്പോഴും രാത്രി കഴിച്ചുകൂട്ടുക. തൻെറ ആവശ്യങ്ങളൊക്കെ അംഗീകരിക്കപ്പെടുമെന്നാണ് വിനോദ് കുമാറിൻെറ പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story