Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീബ്ര ലൈനുകൾ മാഞ്ഞു...

സീബ്ര ലൈനുകൾ മാഞ്ഞു ജീവൻ പണയംവെച്ച് ഒറ്റ ഓട്ടമാണ്​

text_fields
bookmark_border
സീബ്ര ലൈനുകൾ മാഞ്ഞു ജീവൻ പണയംവെച്ച് ഒറ്റ ഓട്ടമാണ്​
cancel
കളമശ്ശേരി: കളമശ്ശേരി മുതൽ ഇടപ്പള്ളി വരെയുള്ളയിടങ്ങളിൽ നാലുവരിപ്പാത കാൽനടക്കാർ കുറുകെ കടക്കുന്നത്​ ജീവൻ പണയംവെച്ച്. നിമിഷങ്ങൾകൊണ്ട് നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഒരിടത്തും കാൽനടക്കാർക്ക് കുറുകെ കടക്കാൻ ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. പാതയിൽ എട്ടോളം ഇടത്ത് സീബ്ര ലൈനുകൾ വരച്ചിരുന്നെങ്കിലും അടുത്തിടെ ടാറിങ് നടന്നതിനാൽ അതെല്ലാം മാഞ്ഞു. പാത മുറിച്ചുകടക്കുന്നതിനിടെ നിരവധി അപകടങ്ങളും മരണങ്ങളുമാണ് നടന്നിട്ടുണ്ട്​. രാത്രി വെളിച്ചക്കുറവ് അപകടം വർധിപ്പിക്കുന്നു. നോർത്ത് കളമശ്ശേരി, എച്ച്.എം.ടി ജങ്​ഷനിലേക്ക് പ്രവേശിക്കുന്ന സിഗ്​നൽ ജങ്​ഷൻ, ടി.വി.എസ് ജങ്​ഷൻ, മുനിസിപ്പൽ സ്​റ്റോപ്, പത്തടിപ്പാലം, കൂനംതൈ, ടോൾ തുടങ്ങി ഇടങ്ങളിലാണ് യാത്രക്കാർ ഏറെയും റോഡ് കുറുകെ കടക്കുന്നത്. പത്തടിപ്പാലത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ മാസം അഞ്ചിനാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന പാലക്കാട് സ്വദേശിയായ യുവാവിനെ ചരക്കുലോറി ഇടിച്ച് മരിച്ചത്. കോവിഡ് സാഹചര്യങ്ങളിൽ കൂടുതൽ ഇളവുകളുമായി വിദ്യാലയങ്ങൾ തുറക്കാനിരിക്കുകയാണ്. ദേശീയപാത ടാറിങ് പൂർത്തിയായതിന് പിന്നാലെ അപകടങ്ങൾ കുറക്കുന്നതിനായി വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും കാൽനടക്കാർക്ക് സുഖമമായി യാത്ര ചെയ്യുന്നതിനുമായി റോഡിൽ അടയാളങ്ങൾ രേഖപ്പെടുത്തുന്നതിനും മറ്റുമായി എൻ.എച്ച് അധികൃതരും ട്രാഫിക് പൊലീസ്, വെഹിക്കിൾ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയിരുന്നതാണ്. എന്നാൽ, മാസങ്ങളായിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. സീബ്രവരകൾ കൂടാതെ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രധാന കേന്ദ്രങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ പൊലീസ് വാർഡന്മാരെ ചുമതലപ്പെടുത്തണമെന്നാണ് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടുന്നത്. EC KALA 1 ROAD മുറിച്ചുകടക്കാൻ സംവിധാനങ്ങളൊന്നുമില്ലാത്ത കളമശ്ശേരി റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story