Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 5:39 AM IST Updated On
date_range 13 Oct 2021 5:39 AM IST'നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സർക്കാർ ഇടപെടണം'
text_fieldsbookmark_border
കൊച്ചി: നോൺ ബാങ്കിങ് സ്ഥാപനങ്ങളായ നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സർക്കാറിൻെറ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നിധി കമ്പനീസ് അസോസിയേഷൻ കേരള (എൻ.സി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2019 ആഗസ്റ്റിൽ കൊണ്ടുവന്ന എൻ.ഡി.എച്ച്4 നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പ്രാരംഭഘട്ടത്തിൽ അധികാരികളുടെ അശ്രദ്ധകൊണ്ടുകൂടി കമ്പനികൾക്ക് പറ്റിയ വീഴ്ചകളുടെ പേരിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ കമ്പനികാര്യ വകുപ്പ് നിയമ നടപടികൾ സ്വീകരിച്ചുവരുന്നതെന്ന് അവർ കുറ്റപ്പെടുത്തി. വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഡേവീസ് എ. പാലത്തിങ്കൽ, വൈസ് പ്രസിഡൻറുമാരായ എം.വി. മോഹനൻ, ഇ.എ. ജോസഫ്, ജനറൽ സെക്രട്ടറി എൻ. ആർ. ബാഹുലേയൻ, സെക്രട്ടറി എ.എ. സലേഷ്, ട്രഷറർ ഡോ. എം.ജെ. ജോജോ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story