Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:29 AM IST Updated On
date_range 4 Nov 2020 5:29 AM ISTമെട്രോ രണ്ടാംഘട്ടം: ഡിസംബറിനുള്ളിൽ ഭൂമി കൈമാറും
text_fieldsbookmark_border
കൊച്ചി: കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട മെട്രോ നിർമാണത്തോടനുബന്ധിച്ച് ആദ്യം ഏറ്റെടുക്കുന്ന ഭൂമി ഡിസംബറിനുള്ളിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) കൈമാറും. കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജിലെ സ്ഥലങ്ങളാണ് ആദ്യം ഏറ്റെടുക്കുക. ഇതിനു ശേഷമായിരിക്കും വാഴക്കാല വില്ലേജിലെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുക. നിർമാണ ഷെഡ്യൂൾ ക്രമീകരണത്തിന് കെ.എം.ആർ.എൽ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇൗ നടപടിയെന്ന് അധികൃതർ പറഞ്ഞു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ഓഫിസിലായാണ് പ്രവർത്തനം. ഏറ്റെടുക്കേണ്ട സ്ഥലങ്ങളിലെ രേഖകൾ സംബന്ധിച്ച പരിശോധന കഴിഞ്ഞ 16ന് തുടങ്ങി. സ്ഥലത്തിൻെറ ആധാരം, മുന്നാധാരം, കൈവശാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കലക്ടറേറ്റിലെ സ്ഥലമെടുപ്പ് ഓഫിസിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിലെ പരിശോധനകൾ പുരോഗമിക്കുകയാണ്. നിയമ നടപടി പൂർത്തിയാക്കിയ ശേഷം സ്പെഷൽ തഹസിൽദാർ തുക നിശ്ചയിച്ച് ഭൂമി ഏറ്റെടുത്ത് കൊച്ചി മെട്രോക്ക് കൈമാറും. വിപണി വിലയും ന്യായവില രജിസ്റ്ററും മൂന്ന് വർഷത്തിനിടെ പരിസരത്ത് നടന്ന സ്ഥലമിടപാടുകളുടെ ആധാരങ്ങളും പരിശോധിച്ചാണ് വില നിർണയം. ഭൂവുടമകൾക്ക് സ്ഥലത്തിൻെറ വിലയ്ക്ക് പുറമെ പുനരധിവാസ പാക്കേജ് പ്രകാരമുള്ള തുകയും കൈമാറും. പാലാരിവട്ടത്തുനിന്ന് കാക്കനാട് വില്ലേജിൽ കണ്ടെത്തിയ പ്രധാന കേന്ദ്രത്തിൽനിന്ന് ഒരേസമയം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് കെ.എം.ആർ.എൽ തീരുമാനം. സ്ഥലമേറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ജൂണിൽ പുറപ്പെടുവിച്ചിരുന്നു. സ്ഥലമെടുപ്പിനു 130 കോടിയും റോഡ് വീതികൂട്ടാൻ 59 കോടിയുമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കാക്കനാട്ടേക്കുള്ള പാതയിൽ 11 സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. പുതിയ സ്റ്റേഷനുകൾ പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം സിഗ്നൽ, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജങ്ഷൻ, കൊച്ചി സ്പെഷൽ ഇക്കണോമിക് സോൺ, ചിറ്റേത്തുകര, രാജഗിരി, ഇൻഫോപാർക്ക് I, ഇൻഫോപാർക്ക് II സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story