Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാടെങ്ങും പരസ്യബോർഡ്;...

നാടെങ്ങും പരസ്യബോർഡ്; വരുമാനം വട്ടപ്പൂജ്യം

text_fields
bookmark_border
കൊച്ചി: നഗരത്തിൽ നിലവിലുള്ള പരസ്യബോർഡുകളെല്ലാം അനധികൃതമാണെന്നും ആറ് വർഷമായി ഇവയിൽനിന്ന് ഒരു രൂപപോലും വരുമാനം കോർപറേഷന് ലഭിക്കുന്നില്ലെന്നും മേയർ എം. അനിൽകുമാർ. പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനമെങ്ങും ഏകീകൃത നിരക്ക് ഈടാക്കണമെന്നാണ് സർക്കാർ ഉത്തരവ്. അനധികൃത പരസ്യബോർഡുകൾക്ക് 5000 രൂപ പിഴ ഈടാക്കാമെന്നും വ്യവസ്ഥയുണ്ട്. ബോർഡ് പുനഃസ്ഥാപിക്കണമെങ്കിൽ 5000 രൂപക്ക് പുറമെ മൂന്നിരട്ടി പിഴയും നൽകണം. എല്ലാവർഷവും പെർമിറ്റ് പുതുക്കണമെന്നാണ് നിയമം. എന്നാൽ, അധികൃതരുടെ അനാസ്ഥമൂലം പരസ്യബോർഡുകൾ വഴി ഒരു രൂപ പോലും വരുമാനം നേടാൻ കോർപറേഷൻ കഴിയുന്നില്ലെന്ന് ഭരണപ്രതിപക്ഷ ഭേദമന്യെ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ജി.എസ്.ടി വരുമാനം നഷ്ടമായ സാഹചര്യത്തിൽ കോർപറേഷന് പരസ്യബോർഡുകൾക്ക് മേൽനോട്ട നിരക്ക് ഈടാക്കാമെന്ന് സർക്കാർ മാർഗനിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം കോർപറേഷൻ തുക പിരിക്കുന്നുണ്ടെന്ന് എൽ.ഡി.എഫ് കൗൺസിലർ പി.എസ്. വിജു ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപറേഷൻ ഈയിനത്തിൽ ഫീസ് ഈടാക്കുന്നുണ്ടോ, എത്ര തുകയാണ് ചാർജ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിന് എക്സിക്യൂട്ടിവ് എൻജിനീയറെ മേയർ ചുമതലപ്പെടുത്തി. ഇത് ധനകാര്യസമിതി പരിശോധിച്ച് അടുത്ത കൗൺസിലിൽ റിപ്പോർട്ട് നൽകണമെന്നും മേയർ നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story