Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:40 AM IST Updated On
date_range 2 Aug 2022 12:40 AM ISTബ്രൂവറി, ഡിസ്റ്റിലറി അനുമതി: ഫയലുകൾ ഹാജരാക്കണമെന്ന ഉത്തരവിലെ സ്റ്റേ നീട്ടി
text_fieldsbookmark_border
കൊച്ചി: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പുതിയ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിലെ സ്റ്റേ ഹൈകോടതി നീട്ടി. രേഖകൾ ഹാജരാക്കാൻ നികുതി പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ അപേക്ഷ അനുവദിച്ച കോടതി നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഉത്തരവ്. നേരത്തേ ആഗസ്റ്റ് ഒന്നു വരെ സ്റ്റേ അനുവദിച്ചിരുന്നു. ഹരജി വീണ്ടും ആഗസ്റ്റ് 30ന് പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ്, കൊച്ചി കിൻഫ്ര പാർക്കിലെ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിലെ ശ്രീധരൻ ബ്രൂവറീസ് തുടങ്ങിയവക്കാണ് അനുമതി നൽകിയത്. ഇതു വിവാദമായതോടെ തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറി. എങ്കിലും അനുമതി നൽകിയത് ക്രമവിരുദ്ധമായതിനാൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഹരജി നൽകി. സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്ന ഘട്ടമായതിനാൽ ഫയലുകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം വിജിലൻസ് കോടതി അനുവദിക്കുകയായിരുന്നു. ഇത്തരമൊരു സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാനാവില്ലെന്നാണ് ഹൈകോടതിയിൽ സർക്കാറിന്‍റെ വാദം. മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ചെന്നിത്തല നൽകിയ അപേക്ഷ ഗവർണർ നിരസിച്ചിരുന്നു. ഇതു കോടതിയിൽ ചോദ്യം ചെയ്യാതെയാണ് അദ്ദേഹം വിജിലൻസ് കോടതിയെ സമീപിച്ചതെന്നും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് നേരത്തേ തള്ളിയതാണെന്നുമാണ് സർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story