Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴയിൽ നടക്കുന്ന ...

പുഴയിൽ നടക്കുന്ന ഡ്രെഡ്​ജിങിനെതിരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പുഴ കുഴിക്കുന്നതിനെതിരെ ജനങ്ങൾ പരാതി നൽകി ഡ്രഡ്ജിങ്ങ് നിർത്തിവക്കണമെന്ന് മത്സ്യതൊഴിലാളികളും

text_fields
bookmark_border
പുഴയിൽ നടക്കുന്ന  ഡ്രെഡ്​ജിങിനെതിരെ  നാട്ടുകാരും മത്സ്യത്തൊഴിലാളികളും  പുഴ കുഴിക്കുന്നതിനെതിരെ ജനങ്ങൾ പരാതി നൽകി ഡ്രഡ്ജിങ്ങ് നിർത്തിവക്കണമെന്ന് മത്സ്യതൊഴിലാളികളും
cancel
പറവൂർ: പുത്തൻവേലിക്കരയിൽ ചാത്തേടം തുരുത്തിപ്പുറത്ത് ഓപറേഷൻ വാഹിനി പദ്ധതിയുടെ മറവിൽ പുഴയിൽ നടക്കുന്ന ഡ്രെഡ്​ജിങിനെതിരെ പരാതിയുമായി നാട്ടുകാരും മത്സ്യത്തൊഴിലാളികളും. പ്രളയകാലത്ത് പുഴയിൽ അടിഞ്ഞുകൂടിയ ചളിയും, മാലിന്യങ്ങളും നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടുന്നതിനായി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള മണ്ണെടുപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ചയായി. എന്നാൽ, ഈ പ്രദേശത്ത് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടില്ലെന്നും, എട്ട് മീറ്റർ ആഴത്തിൽ കിടക്കുന്ന കക്കകൾ വരെ വലിച്ചെടുക്കുന്നുവെന്നുമാണ് പരാതി. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴകിയ കക്ക ഒരു കഴുക്കോൽ ആഴത്തിലാണ് പൂണ്ടുകിടക്കുന്നത്. ഡ്രഡ്​ജിങ്ങ് നടക്കുമ്പോൾ ഇത്തരം കക്കകൾ തുരന്നെടുക്കാൻ സാധ്യതയുണ്ടെന്ന് കക്ക വാരൽ തൊഴിലാളികൾ പറഞ്ഞു. ഡ്രഡ്​ജിങ്ങ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ആർ.ഡി.ഒ, റവന്യൂ അധികൃതർക്ക് പരിസരവാസികൾ നിവേദനം നൽകി. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ചിത്രം EA PVR puzha kuzhikunnath 4 തുരുത്തിപ്പുറത്ത് ഡ്രഡ്​ജ്​ ചെയ്തെടുത്ത കക്കകൾ പുഴയുടെ കരയിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story