Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:42 AM IST Updated On
date_range 20 Jun 2022 5:42 AM ISTമറ്റൂർ–കൈപ്പട്ടൂർ റോഡ് അപകട മേഖലയാവുന്നു
text_fieldsbookmark_border
കാലടി: മറ്റൂർ-കൈപ്പട്ടൂർ റോഡ് സ്ഥിരം അപകട മേഖലയാവുന്നു. തുടർച്ചയായ അപകടങ്ങൾ നടന്നിട്ടും അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിയുണ്ട്. വെള്ളിയാഴ്ച രാത്രി ഈ റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങളിൽ ഒരാൾ മരിച്ചിരുന്നു. മലയാറ്റൂർ ഗോതമ്പ് റോഡ് കളപ്പുരയ്ക്കൽ വീട്ടിൽ രാജുവിൻെറ മകൻ ശ്രീരാജാണ് (22) മരിച്ചത്. പുതുതായി നിർമിച്ച റോഡാണിത്. ക്രഷറുകളും പാറമടകളും എല്ലുപൊടി കമ്പനിയും അരിമില്ലുകളും അടക്കം നിരവധി വ്യവസായ സ്ഥാപനങ്ങൾ റോഡിന് ഇരുവശവും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്ന ടോറസുകളും ലോറികളും റോഡിൽ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണം. സാമൂഹികവിരുദ്ധർ മാലിന്യം വിലച്ചെറിയുന്നതിനാൽ തെരുവുനായ് ശല്യവും കൂടുതലാണ്. നായ്ക്കൂട്ടം കൂട്ടത്തോടെ റോഡിലൂടെ ഓടുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. രാത്രി തെരുവുവിളക്കുകളും കത്തുന്നില്ല. ചിത്രം-- മറ്റൂർ- കൈപ്പട്ടൂർ റോഡിൽ ചെമ്പിച്ചേരി ഭാഗത്ത് കെ.ജി.പി എല്ലുപൊടി കമ്പനിക്ക് മുന്നിൽ നടന്ന വാഹനാപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
