Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:45 AM IST Updated On
date_range 11 Jun 2022 5:45 AM ISTഅപകടം ഒഴിയാതെ വൈപ്പിൻ- മുനമ്പം സംസ്ഥാന പാത
text_fieldsbookmark_border
വൈപ്പിൻ: സംസ്ഥാനപാതയിൽ അപകടങ്ങൾ പതിവാകുന്നു. എറണാകുളത്തുനിന്ന് ഗോശ്രീ പാലം കയറിയെത്തുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിൽ വിവിധയിടങ്ങളിൽ അപകടത്തിൽപെടുകയായിരുന്നു. വെള്ളിയാഴ്ച പറവൂരിൽനിന്ന് വൈപ്പിനിലേക്ക് സഞ്ചരിച്ച കാർ പുലർച്ച മൂന്നിന് മുരിക്കുംപാടം ബെൽബോ ജങ്ഷനിൽ അപകടത്തിൽപെട്ടു. വഴിയോരക്കച്ചവട തട്ടുകളിൽ ഇടിച്ചാണ് വാഹനം നിന്നത്. ദിവസങ്ങൾക്ക് മുമ്പാണ് സമീപത്ത് നെല്ലിയാമ്പതി സ്വദേശിയായ യുവാവ് വാഹനമിടിച്ച് മരിച്ചത്. എടവനക്കാട് സഹകരണ ബാങ്കിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് വയോധികനും യുവാക്കൾക്കും പരിക്കേറ്റിരുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ അയ്യമ്പിള്ളിയിൽ ബൈക്കിനുപിന്നിൽ ഓട്ടോ ഇടിച്ചുമറിഞ്ഞു. അമിതവേഗം നിയന്ത്രിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വാഹനപ്പെരുപ്പവും റോഡ് വീതി കൂട്ടി ടാറിങ് നടത്തിയപ്പോൾ പലയിടത്തും കാൽനടക്കാർക്കുള്ള സ്ഥലം നഷ്ടമായത്, ഉയരവ്യത്യാസം തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിയ റോഡ് സുരക്ഷാ പദ്ധതികളും ബോധവത്കരണവും പാളിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story