Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:43 AM IST Updated On
date_range 11 Jun 2022 5:43 AM ISTസങ്കീർണ ശസ്ത്രക്രിയയിലൂടെ അർബുദബാധിതന്‍റെ സംസാരശേഷി വീണ്ടെടുത്തു
text_fieldsbookmark_border
അങ്കമാലി: നാവിനു അർബുദം ബാധിച്ചു ഭക്ഷണം ഇറക്കാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥയിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിയ വയോധികന് സങ്കീർണ ശസ്ത്രക്രിയയിലൂടെ സൗഖ്യം. തൃശൂർ സമ്പാളൂർ സ്വദേശി സി.എ. ഫ്രാൻസിസാണ് (72) അർബുദം ബാധിച്ച് അവശനിലയിൽ ആശുപത്രിയിലെത്തിയത്. നാവിന്റെ ഭാഗം നീക്കം ചെയ്തിട്ടും സംസാരശേഷി സാധ്യമാകാതെ വന്നതോടെ മറ്റൊരു ശസ്ത്രക്രിയയിലൂടെ ഈ ഭാഗം പുനർനിർമിച്ചാണ് സംസാരശേഷി വീണ്ടെടുത്തത്. നെഞ്ചിലെ പേശിയിൽനിന്ന് ഒരു ഭാഗമെടുത്താണ് നാവിന്റെ ഭാഗം പുനർനിർമിച്ചത്. 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ഇ.എൻ.ടി ആൻഡ് ഹെഡ്നെക് സർജറി വിഭാഗം മേധാവി ഡോ. പ്രശോഭ് സ്റ്റാലിൻ നേതൃത്വം നൽകി. ഡോ. പി.പി. സന്തോഷ് കുമാർ , ഡോ. മഞ്ജു മാത്യു എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story