Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:42 AM IST Updated On
date_range 3 Jun 2022 5:42 AM ISTഎൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരായ വ്യാജ വിഡിയോ: യു.ഡി.എഫ് നേതൃത്വത്തിന് ആശ്വസമായി റിമാൻഡ് റിപ്പോർട്ട്
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യു.ഡി.എഫിന് ആശ്വാസം നൽകി റിമാൻഡ് റിപ്പോർട്ട്. നേരത്തേ യു.ഡി.എഫ് നേതൃത്വത്തിന് കേസിൽ പങ്കുണ്ടെന്നായിരുന്നു എൽ.ഡി.എഫ് നേതാക്കളുടെ വാദിച്ചിരുന്നത്. എന്നാൽ, തൃക്കാക്കര പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇതുസംബന്ധിച്ച പരാമർശങ്ങളില്ല. എന്നാൽ, മലപ്പുറം സ്വദേശി അബ്ദുൽ ലത്തീഫിന് അപ്‌ലോഡ് ചെയ്യാൻ വിഡിയോ നൽകിയത് ആലപ്പുഴ അരൂക്കുറ്റി സ്വദേശി നൗഫലാണെന്ന് റിപ്പോർട്ടിലുണ്ട്. അരൂക്കുറ്റി സ്വദേശി നസീറിനും ഇതിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇവർ മൂന്നുപേരുമാണ് കേസിലെ പ്രധാന പ്രതികൾ. ഇവർ തമ്മിൽ നേരത്തേ മുതൽ പരിചയമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവുകളായ മൂവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ചയാകും ഫോണുകൾ പരിശോധനക്ക് അയക്കുക. അതേസമയം, ആരാണ് വിഡിയോ നിർമിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story