Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:37 AM IST Updated On
date_range 30 May 2022 5:37 AM ISTമുടിയേറ്റ് പുതുതലമുറകളിലേക്ക് വ്യാപിപ്പിക്കാൻ വേദിയൊരുക്കി ആലുവ ടാസ്
text_fieldsbookmark_border
ആലുവ: യുനെസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടിയ മുടിയേറ്റ് പുതുതലമുറകളിലേക്ക് വ്യാപിപ്പിക്കാൻ ആലുവ ടാസ് വേദിയൊരുക്കി. കാവുകളിലും ദേവീക്ഷേത്രങ്ങളിലുമാണ് പ്രധാനമായും മുടിയേറ്റ് അവതരിപ്പിക്കാറുള്ളത്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ കലയെ പരിചയപ്പെടാനാണ് ഉദ്യമം നടത്തിയതെന്ന് ടാസ് പ്രസിഡന്‍റ് എസ്. പ്രേംകുമാറും സെക്രട്ടറി സി.എൻ.കെ. മാരാരും പറഞ്ഞു. മുടിയേറ്റിനെക്കുറിച്ച് പി.എസ്. മോഹൻ കുമാർ വിശദീകരിച്ചു. കാളിയായി ശങ്കർ മൂവാറ്റുപുഴയും ദാരികനായി ഗോപി കൂത്താട്ടുകുളവും ദാനവേന്ദ്രനായി കിഷോറും കൂളിയായി ജയനും നാരദനായി നാരായണൻ മൂവാറ്റുപുഴയും വേഷമിട്ടു. കളമെഴുത്ത്, തിരിയുഴിച്ചിൽ, ദേവീപൂജ, കളംമായ്ക്കൽ തുടങ്ങിയ ചടങ്ങുകളും നടത്തി. കോതമംഗലം കോഴിപ്പിള്ളി ശ്രീഭദ്ര കലാലയ മുടിയേറ്റ് സംഘമായിരുന്നു അവതാരകർ. പെരുമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽനിന്നാണ് കാളി പുറപ്പാട് നടന്നത്. ea yas1 tass ആലുവ ടാസിൽ നടന്ന മുടിയേറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story