Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ പുതിയ...

മൂവാറ്റുപുഴയിൽ പുതിയ പദ്ധതികൾ ഒന്നുമില്ല -എൽദോ എബ്രഹാം

text_fields
bookmark_border
മൂവാറ്റുപുഴ: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അനുവദിച്ച വികസന പദ്ധതികൾ അല്ലാതെ മറ്റൊന്നും കഴിഞ്ഞ ഒരു വർഷമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിനായി അനുവദിപ്പിക്കാൻ എം.എൽ.എ മുൻകൈ എടുത്തിട്ടില്ലെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം പറഞ്ഞു. താൻ കൊണ്ടുവന്ന പദ്ധതികൾപോലും ദീർഘവീക്ഷണത്തോടെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പൊലീസ് ആസ്ഥാനം നഷ്ടപ്പെട്ടു. ജില്ലക്ക്​ അനുവദിച്ച സ്റ്റേഡിയം നിർമാണം, പൈങ്ങോട്ടൂർ ഗ്രാമീണ കുടിവെള്ള സ്കീം എന്നി രണ്ട് ബൃഹത്​പദ്ധതികൾ അനിശ്ചിതത്വത്തിലായി. 48 കോടി ചെലവഴിച്ച് പൂർത്തിയാക്കാൻ ഉദ്ദേശിച്ച നഗരവികസനത്തിന് രണ്ടാം ഘട്ടം അനുവദിപ്പിച്ച 30 കോടിയുടെ വിനിയോഗവും ഇതുവരെ നടന്നില്ല. ഉടൻ നിർമാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കാര്യത്തിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല. മൂവാറ്റുപുഴ-കൂത്താട്ടുകുളം ലിങ്ക് റോഡ് ബി.എംബി.സി നിലവാരത്തിൽ ഉയർത്തിയത് കഴിഞ്ഞ സർക്കാറി‍ൻെറ കാലത്താണ്. റോഡ് നാലുവരിപ്പാതയാക്കാൻ പണം അനുവദിപ്പിച്ച് നടപടികൾ നീക്കിയതും കഴിഞ്ഞ സർക്കാറി‍ൻെറ ഭരണകാലയളവിലാണ്. കക്കടാശ്ശേരി-കാളിയാർ, മൂവാറ്റുപുഴ -തേനി റോഡുകൾ വൻ വികസന കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതികളാണ്. ഇത്തരം പ്രോജക്ടുകളുടെ മേൽനോട്ടക്കാരൻ മാത്രമായി എം.എൽ.എ ചുരുങ്ങിയെന്നും എൽദോ എബ്രഹാം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story