Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഖം മിനുക്കി...

മുഖം മിനുക്കി മൂവാറ്റുപുഴ നഗരത്തിലെ പാര്‍ക്ക്; കൗതുക കാഴ്ചയായി ഏറുമാടം

text_fields
bookmark_border
മുഖം മിനുക്കി മൂവാറ്റുപുഴ നഗരത്തിലെ പാര്‍ക്ക്; കൗതുക കാഴ്ചയായി ഏറുമാടം
cancel
മുഖംമിനുക്കി മൂവാറ്റുപുഴ നഗരത്തിലെ പാര്‍ക്ക് blurb കൗതുകക്കാഴ്ചയായി ഏറുമാടം മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന കുട്ടികളുടെ പാർക്കിൽ കൗതുകക്കാഴ്ചയായി ഏറുമാടം. പാർക്കിലെ വലിയ മരത്തിലാണ്​ പൂമാലയിൽനിന്ന്​ എത്തിയ ആദിവാസികൾ പരമ്പരാഗത രീതിയിൽ ഏറുമാടം നിർമിച്ചത്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം അടച്ചിട്ട മൂവാറ്റുപുഴ നഗരസഭ നഗരമധ്യത്തിലെ കുട്ടികളുടെ പാര്‍ക്ക് കഴിഞ്ഞമാസമാണ് ലക്ഷങ്ങള്‍ മുടക്കി നവീകരിക്കാൻ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് പാർക്കിലെ വൻമരത്തിൽ ഏറുമാടം നിർമിച്ചത്. പാർക്കിലെത്തുന്ന കുരുന്നുകൾക്ക്​ കൗതുകക്കാഴ്ചയായി ഇത് മാറിയിട്ടുണ്ട്. മുളയും ഓലയും മരവുമാണ് നിർമാണത്തിന്​ ഉപയോഗിച്ചിരിക്കുന്നത്. നവീകരണ ഭാഗമായി തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലെ കല വിദ്യാർഥികള്‍ ദിവസങ്ങളോളം പാര്‍ക്കില്‍ ക്യാമ്പ് ചെയ്ത് തുരുമ്പുപിടിച്ച ഉപകരണങ്ങളെല്ലാം പെയിന്റടിച്ച് മനോഹരമാക്കുകയും മതിലുകൾ പെയിന്റ് ചെയ്തും വിവിധ കാര്‍ട്ടൂണുകള്‍ വരച്ചും ഭംഗിയാക്കിയിരുന്നു. ഇതോടൊപ്പം കുട്ടികളെയും മുതിര്‍ന്നവരെയും ആകർഷിക്കാൻ​ വിവിധ പദ്ധതികളാണ് പാര്‍ക്കില്‍ നടപ്പാക്കുന്നത്. മനോഹര ഗാര്‍ഡനും കുട്ടികള്‍ക്ക് സവാരി ചെയ്യാൻ സൈക്കിളും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിൽ സ്ഥാപിച്ചിട്ടുള്ള സ്ത്രീരൂപത്തിന്റെ ചുവട്ടില്‍ അക്വാഗാര്‍ഡനിങ്​ ചെയ്യുന്ന നീതു സുനീഷ് സൗജന്യമായി തയാറാക്കിയ താമരക്കുളവുമുണ്ട്​. വിവിധ വര്‍ണത്തിലുള്ള താമരകളാണ് കുളത്തില്‍ ഒരുക്കിയിരിക്കുന്നത്. മുഖംമിനുക്കിയ നഗരത്തിലെ പാര്‍ക്ക് കാണാനും ഉല്ലസിക്കാനും നിരവധി കുട്ടികളാണ് ദിനേന പാര്‍ക്കിലെത്തുന്നത്. മൂവാറ്റുപുഴ നഗരസഭ പാര്‍ക്കിലെ ഏറുമാടം EM Mvpa 7 Park boxil nalakam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story