തൊടുപുഴയിൽ പിടിമുറുക്കി കഞ്ചാവ് മാഫിയ
text_fieldsതൊടുപുഴ: മേഖലയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ബുധാഴ്ച രാത്രി വാഹനപരിശോധനക്കിടെ 50 കിലോ കഞ്ചാവും 400ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആഭ്യന്തര വിപണിയിൽ രണ്ടിനുംകൂടി 60 ലക്ഷത്തോളം രൂപ വിലവരും.
തൊടുപുഴയിൽ ഇത്രയും വലിയ ലഹരിവേട്ട നടക്കുന്നത് ആദ്യമാണ്. ഇൗ സാഹചര്യത്തിൽ തൊടുപുഴ കേന്ദ്രീകരിച്ച് വലിയ കഞ്ചാവ് വിൽപന നടക്കുന്നതായാണ് എക്സൈസും പൊലീസും ചൂണ്ടിക്കാട്ടുന്നത്. ഏതാനും ആഴ്ചമുമ്പ് തൊടുപുഴ പൊലീസും അഞ്ച് കിലോക്കടുത്ത് കഞ്ചാവ് പിടികൂടിയിരുന്നു.
ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ റേഞ്ച് ഓഫിസുകളുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിനിടെ, എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വെങ്ങല്ലൂരിൽ പരിശോധന നടത്തിയത്.
തൊടുപുഴ കേന്ദ്രീകരിച്ച് യുവാക്കളടങ്ങുന്ന വൻസംഘം കഞ്ചാവ് കടത്തിന് ഇടനിലക്കാരും ആവശ്യക്കാരുമാണെന്നാണ് എക്സൈസ് ചൂണ്ടിക്കാട്ടുന്നത്.
ആഗസ്റ്റിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എക്സൈസ് കേസുകളിൽ 19ൽ ഏഴും തൊടുപുഴ റേഞ്ചിെൻറ പരിധിയിലാണ്.
അടിമാലിയിൽ മൂന്ന് കേസും മറയൂർ, മൂന്നാർ റേഞ്ച് ഓഫിസുകൾക്ക് കീഴിൽ രണ്ട് കേസുവീതവും ഉടുമ്പൻചോലയിൽ ഒരുകേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പിന്നീട് കൂടുതൽ ചോദ്യം ചെയ്യുന്നതിന് എക്സൈസ് പ്രതിയ കസ്റ്റഡിയിൽ വാങ്ങും.
സുബി ഭായിക്കായി അന്വേഷണം; സൈബർ സെല്ലിെൻറ സഹായം തേടും
ചോദ്യം ചെയ്യലിനിടെ പ്രതി ഹാരിസ് പറഞ്ഞ സുബി ഭായ് ആരെന്ന അന്വേഷണത്തിൽ എക്സൈസ്. കഞ്ചാവും ഹഷീഷ് ഓയിലും വാങ്ങിയത് ആന്ധ്രയിെല സുബി ഭായിൽ നിന്നാണെന്നാണ് ഹാരിസ് പറഞ്ഞത്. 50 ലക്ഷത്തിലേറെ വിലയുള്ള ലഹരിക്ക് ഹാരിസ് ഒരുലക്ഷം രൂപമാത്രമാണ് അഡ്വാൻസായി നൽകിയത്. ബാക്കി തുക വിൽപനക്കുശേഷം നൽകാമെന്ന ഹാരിസിെൻറ ഉറപ്പിന്മേലാണ് മൊത്തക്കച്ചവടക്കാരൻ നൽകിയത്.
ഇത്രയും വലിയ തുകയുടെ ലഹരി കടമായി നൽകണമെങ്കിൽ ഹാരിസുമായി മൊത്തക്കച്ചവടക്കാരനായ സുബി ഭായിക്ക് നീണ്ട നാളത്തെ കച്ചവട ബന്ധമുണ്ടാകണമെന്ന നിഗമനത്തിലാണ് എക്സൈസ്. ഇവർ പറയുന്ന പേരുകളും വിവരങ്ങളും ശരിയാണോ എന്നറിയാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിെല ഏഴംഗ ഷാഡോ ടീമും തൊടുപുഴ പൊലീസും മേഖലയിൽ പരിശോധന വ്യാപകമാക്കുമെന്ന് അറിയിച്ചു.
കഞ്ചാവ് ആന്ധ്രയിൽനിന്ന്; എത്തിയത് പാലക്കാട് വഴി
പാലക്കാട് വഴിയാണ് തൊടുപുഴയിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതി ഹാരിസ് എക്സൈസിന് നൽകിയ മൊഴി. ആന്ധ്രയിൽനിന്നാണ് എത്തിച്ചത്. എത്തിക്കുന്ന കഞ്ചാവ് രണ്ടും നാലും കിലോയുടെ പൊതികളായി തൊടുപുഴയിലെ വിവിധ ആളുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇവരിത് ചെറിയ പൊതികളിലാക്കി വിൽക്കും. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വിൽപന. പ്രതികളിൽനിന്ന് ലഭിച്ച നമ്പറുകൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. പ്രതി ഇത് ആദ്യമായല്ല ഇത്രയും വലിയ തോതിൽ ലഹരി കടത്തുന്നതെന്നാണ് എക്സൈസിന് ലഭിച്ചവിവരം. കഞ്ചാവ് ആന്ധ്രയിൽനിന്ന് മൊത്തക്കച്ചവടക്കാരൻ ലോറിയിൽ പാലക്കാട് കഞ്ചിക്കോട് എത്തിച്ചുനൽകുകയാണ് പതിവ്. ആലുവയിൽനിന്ന് പ്രതി ഹാരിസ് നാസർ വാടകക്കെടുക്കുന്ന കാറിൽ പാലക്കാട് എത്തിയശേഷം ലോറിക്കാരിൽനിന്ന് കഞ്ചാവ് വാങ്ങും. തുടർന്ന് കാറിൽ തൊടുപുഴയിൽ എത്തിക്കും. കഞ്ചാവ് കാറിൽ സൂക്ഷിച്ചശേഷം ചെറിയ പൊതികളായി ചില്ലറ വിൽപനക്കാർക്ക് നൽകുകയാണ് പതിവ്. ഇവിടെ ഇത് വാങ്ങുന്ന ചില്ലറ വിൽപനക്കാർ ആരൊക്കെയാണെന്ന് പ്രതി എക്സൈസിനോട് പറഞ്ഞതായാണ് സൂചന. സ്ഥിരം കഞ്ചാവ് കേസ് പ്രതികളായ ചിലരുടെ പേരുകളാണിത്. ഇത് സത്യമാണോയെന്ന് എക്സൈസ് അന്വേഷിച്ചുവരുകയാണ്. ഇയാൾ ഒറ്റക്കാണോ കൂട്ടുപ്രതികളുണ്ടോയെന്നും കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തമാകൂ. കൂടുതൽ വിവരങ്ങൾ അറിയാൻ സൈബർ സെല്ലിെൻറ സഹായത്തോടെ പ്രതിയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.