വിമാനടിക്കറ്റിന്റെ പേരിൽ രണ്ടരലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
text_fieldsതുറവൂർ: വിദേശത്ത് നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ, ചാവക്കാട്, അരിമ്പൂർ, തച്ചംപ്പിള്ളി, തുപ്പേലി വീട്ടിൽ അനീഷയെയാണ് (27) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് വരാൻ മൂന്ന് വിമാന ടിക്കറ്റ് വേഗത്തിൽ ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തുറവൂർ, മനക്കോടം സ്വദേശിയിൽ നിന്ന് 2,55,000 രൂപ അക്കൗണ്ട് വഴി വാങ്ങിയത്. ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് കുത്തിയതോട് പൊലീസിൽപരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചേർത്തല അസി.എസ്.പി ഹാരീഷ് ജയിൻ്റെ നിർദ്ദേശാനുസരണം കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയമോഹൻ,സബ് ഇൻസ്പെക്ടർ രാജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ കിഷോർചന്ദ്, വിജേഷ്, വൈശാഖൻ, നിത്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

