Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപച്ചക്കറി വില...

പച്ചക്കറി വില ആറിരട്ടി; അടുക്കളയിൽ നിന്ന് അവിയലും സാമ്പാറും 'ഔട്ട്'

text_fields
bookmark_border
vegetable
cancel

ആലപ്പുഴ: കുടുംബബജറ്റ് തകർത്തും സാധാരണക്കാരുടെ നടുവൊടിച്ചും പച്ചക്കറി വില കുതിക്കുന്നു. 'ലക്ഷണമൊത്ത' അവിയലും സാമ്പാറും ഏറക്കുറെ അടുക്കളക്ക് പുറത്തായിക്കഴിഞ്ഞു. കൂടുതൽ പച്ചക്കറി ഇനങ്ങൾ വേണമെന്നതാണ് സാധാരണക്കാർക്ക് വെല്ലുവിളി. തോരനോ മെഴുക്കിപുരട്ടിയോ ആയാലും കൈപൊള്ളും. ആറു മാസത്തിനിടെ പല പച്ചക്കറികളുടെയും വില ഇരട്ടി മുതൽ അഞ്ചിരട്ടിവരെ വർധിച്ചു.

മേയിൽ ഒരു കിലോ തക്കാളിക്ക് 15 മുതൽ 20 രൂപവരെ ഉണ്ടായിരുന്നത് ഇപ്പോൾ 90-110 രൂപയാണ്. മുരിങ്ങക്കക്കും കുതിച്ചുകയറി വില. 130-150 ആണ് പുതിയ വില. 60 രൂപക്കും 80 രൂപക്കും കിട്ടിയിരുന്നിടത്താണിത്. പാവക്ക മുതൽ കുമ്പളങ്ങവരെയുള്ള മുഴുവൻ ഇനങ്ങൾക്കും വിലക്കയറ്റമുണ്ട്. നാട്ടിൽ ലഭ്യമായ ചേന, മത്തങ്ങ തുടങ്ങിയവക്ക് പോലും ആനുപാതിക വില വർധനയാണ് വിപണിയിൽ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പച്ചക്കറി കൃഷി മഴയിൽ നശിച്ചതാണ് പെട്ടെന്ന് വില ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഉൽപാദന മേഖലയായിട്ടു കൂടി തമിഴ്നാട്ടിലും കർണാടകയിലും ഇതേ വിലക്കയറ്റമുണ്ട്.

ബംഗളൂരുവിൽ തക്കാളി വില കിലോക്ക് 103-110 രൂപയായി. 10 ദിവസത്തിനിടെ 41-45 രൂപയുടെ വർധന. ചെന്നൈയിൽ തക്കാളിക്ക് 140 രൂപയാണേത്ര. നാഗർകോവിൽ, കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ അയൽനഗരങ്ങളിലും ഏതാണ്ട് കേരളത്തിലേതിനു തുല്യമായ വിലയുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ തമ്മിൽ ചില ഉൽപന്നങ്ങൾക്ക് കിലോക്ക് അഞ്ച് മുതൽ 20 രൂപവരെ വില വ്യത്യാസമുണ്ട്. എന്നാലും വില വർധനയുടെ കാഠിന്യം താങ്ങാവുന്നതിനും അപ്പുറമാണ്.

അതിനിടെ കൃഷി വകുപ്പിെൻറ ഇടപെടൽ വരുംദിവസങ്ങളിൽ വില ഒരു പരിധിവരെ കുറയുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഒരാഴ്ചക്കുള്ളിൽ പച്ചക്കറിവില സാധാരണനിലയിലാക്കാനാണ് ശ്രമം. പ്രാദേശികമായി അധികം ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതടക്കവും നടപടി തുടങ്ങി. ഇതുവഴി സംഭരിക്കുന്ന പച്ചക്കറികൾ ഏകോപിപ്പിച്ച് പൊതുവിപണിയിൽ എത്തിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പച്ചക്കറികൃഷി നശിച്ചവർക്ക് അടിയന്തരമായി പച്ചക്കറിത്തൈകൾ ലഭ്യമാക്കാനും നിർദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vegetable priceprice hike
News Summary - Vegetable prices hike in six times
Next Story