Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightആദ്യക്കും ആർദ്രക്കും...

ആദ്യക്കും ആർദ്രക്കും അധ്യാപകരുടെ സ്നേഹവീട്

text_fields
bookmark_border
KSTA built a house for the students
cancel
camera_alt

ആദ്യക്കും ആർദ്രക്കുമായി നിർമിച്ച വീട്


തുറവൂർ: പെരുമ്പളത്തെ ആര്യക്കും ആർദ്രക്കും അധ്യാപകരുടെ വക സ്നേഹവീടൊരുങ്ങി. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ആവിഷ്കരിച്ച കുട്ടിക്കൊരു വീട് പദ്ധതിയിലാണ് ഇവർക്ക് വീട് നിർമിച്ചുനൽകുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് 14 ജില്ലയിലും നിർമിച്ച വീടുകളുടെ താക്കോൽദാനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നിർവഹിക്കും. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ വീടിെൻറ താക്കോൽ പെരുമ്പളത്ത് മന്ത്രി സജി ചെറിയാൻ കൈമാറും.

പെരുമ്പളം പഞ്ചായത്ത് കടപ്പറമ്പിൽ അനിൽകുമാറിെൻറയും രാധികയുെടയും മക്കളാണ് ഭിന്നശേഷിക്കാരായ ആദ്യയും ആർദ്രയും. സ്വന്തമായി കിടപ്പാടമില്ലാതെ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കുടുംബത്തിെൻറ ഏക വരുമാനമാർഗം പിതാവിെൻറ കൂലിപ്പണിയാണ്. ചികിത്സച്ചെലവും വീട്ടുവാടകയുമടക്കം പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലാണ് കെ.എസ്.ടി.എയുടെ സഹായഹസ്തം താങ്ങായി മാറിയത്.

ആദ്യ പെരുമ്പളം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണിനും ആർദ്ര പെരുമ്പളം എച്ച്.എസ് എൽ.പി.എസിൽ നാലാം ക്ലാസിലും പഠിക്കുന്നു. ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിലോടുകൂടി മനോഹരമായ വീട് പൂർത്തീകരിച്ചത്. കെ.എസ്.ടി.എ അംഗങ്ങളായ അധ്യാപകരിൽനിന്നും പൂർവാധ്യാപകരിൽനിന്നുമാണ് തുക സമാഹരിച്ചത്. പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. ആശ ചെയർപേഴ്സനും കെ.എസ്.ടി.എ സബ് ജില്ല സെക്രട്ടറി എൻ.ജി. ദിനേഷ് കുമാർ കൺവീനറുമായ കമ്മിറ്റിയാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseksta
News Summary - KSTA built a house for the students
Next Story