Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധൈര്യമായി വരൂ, ഈ...

ധൈര്യമായി വരൂ, ഈ ആശുപത്രിയിൽ കോവിഡില്ല 

text_fields
bookmark_border
Thakazhi-covid-hospital.jpg
cancel
camera_alt???? ??????????????????????

ആലപ്പുഴ: ആദ്യ കോവിഡ് സുരക്ഷ ആശുപത്രിയാകാൻ ഒരുങ്ങുകയാണ് തകഴി പ്രാഥമികാരോഗ്യകേന്ദ്രം. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുേമ്പാൾ ആരോഗ്യമേഖലക്ക് പച്ചത്തുരുത്ത്. തകഴി മോഡൽ കോവിഡ് സേഫ് ഹോസ്പിറ്റൽ എന്ന പേരിലാണ് ഈ ആശുപത്രി പ്രവർത്തിക്കുക. ധൈര്യമായി ഏതുരോഗത്തിനും ഇവിടെ ചികിത്സ തേടിയെത്താം. ഡോ. ഷിബു സുകുമാരെൻറ നേതൃത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയാറായിക്കഴിഞ്ഞു. 

ഇവിടെ വരുന്നവർക്ക് ഈ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരിൽനിന്ന് രോഗമുണ്ടാകില്ലെന്ന് സ്ഥാപനം ഉറപ്പുനൽകുന്നു. ആദ്യമായി രോഗികൾ ഫ്രണ്ട് ഓഫിസിലേക്കാണ് വരുക. അവിടെനിന്ന് ആവശ്യമായ നിർേദശങ്ങൾ ലഭിക്കും. തുടർന്ന് രോഗികൾ പ്രത്യേക വഴികളിലൂടെ ഒ.പിയിലേക്ക് പോകും. ഡോക്ടറും രോഗിയും തമ്മിൽ വായുസമ്പർക്കം ഉണ്ടാകാത്ത വിധത്തിൽ ഗ്ലാസുകൾകൊണ്ട് വേർതിരിച്ച കിയോസ്‌കുകൾ നിർമിച്ചിരിക്കുന്നു. ഇതിലൂടെ ഡോക്ടർക്ക് രോഗിയുടെ പ്രഷർ നോക്കാനും സ്റ്റെതസ്കോപ് ഉപയോഗിച്ച് രോഗിയെ പരിശോധിക്കാനും കിയോസ്കിലെ ഗ്ലൗസിലൂടെ ആവശ്യമെങ്കിൽ തൊട്ട് പരിശോധിക്കാനും സാധിക്കും. ഡോക്ടർക്കും രോഗിക്കും സംസാരിക്കാൻ ഇരുവശത്തും മൈക്കും സ്പീക്കറുമുണ്ട്.

പരിശോധനക്കുശേഷം ഡോക്ടർ മരുന്ന് എഴുതി ഫാർമസിയിലേക്ക് ഇൻറർനെറ്റ് വഴി അയക്കും. ലാബ് പരിശോധന ആവശ്യമുള്ളവർക്ക് ഡോക്ടർ ലാബിലേക്ക് വിവരം അറിയിക്കും. ലാബ് ടെസ്റ്റ് ആവശ്യമില്ലാത്ത രോഗികൾക്ക് നേരെ ഫാർമസിയുടെ മുന്നിലേക്ക് പോകാം. ഫാർമസിയിൽനിന്ന് മൂന്ന് മീറ്റർ അകലത്തിൽ സ്ഥാപിച്ച പൈപ്പിലൂടെ രോഗിയുടെ മുന്നിലിരിക്കുന്ന ബാസ്കറ്റിലേക്ക് മരുന്നും ഒ.പി ശീട്ടും എത്തും. തൊട്ടടുത്ത് സ്ഥാപിച്ച സാനിറ്റൈസറിൽനിന്ന് കൈകൾ ശുദ്ധിയാക്കി മരുന്നും ഒ.പി ശീട്ടും എടുക്കാം. ലാബിലെ കിയോസ്കുകൾ വഴി വായുസമ്പർക്കമില്ലാതെ രക്തം എടുക്കാനുള്ള സൗകര്യവുമുണ്ട്. പരിശോധനഫലം ഡോക്ടറുടെയും രോഗിയുടെയും മൊബൈൽ ഫോണിലേക്കും അയക്കും. മൊബൈൽ േഫാൺ ഇല്ലാത്തവരുടെ റിസൽറ്റ് ഫ്രണ്ട് ഓഫിസിലേക്ക് അയക്കും. 

പരസ്പര സമ്പർക്കത്തിനുള്ള എല്ലാ വഴികളുും അടച്ചാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി ജീവനക്കാർ തമ്മിൽ സമ്പർക്കം ഉണ്ടാകാതിരിക്കാൻ ഓരോ വിഭാഗം ജീവനക്കാർക്കും അവരവരുടെ മുറിയിലേക്ക് പോകാൻ പ്രത്യേകം വഴി നിർമിച്ചിരിക്കുന്നു. അതുവഴി ജീവനക്കാർ തമ്മിൽ രോഗവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നു. 

ഇങ്ങനെ കോവിഡുകാല ട്രീറ്റ്മെൻറിന് സജ്ജമായ ആശുപത്രി ആദ്യമായാണെന്ന് ഡോക്ടർ ഷിബു അവകാശെപ്പടുന്നു. തകഴി മോഡൽ കോവിഡ് സേഫ് ഹോസ്പിറ്റലിെൻറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡൻറ് അംബിക ഷിബു നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid
News Summary - Thakazhi primary health centre
Next Story