കോടികൾ മുടക്കി നിർമിച്ച തൈക്കാട്ടുശ്ശേരി പാലം തകർച്ചയുടെ വക്കിൽ
text_fieldsതുറവൂർ: തൈക്കാട്ടുശ്ശേരി പാലം കോൺക്രീറ്റ് ഇളകി തകരുന്നു. ഇരുചക്രവാഹനം ഉൾെപ്പടെ നിരവധി പേർക്കാണ് അപകടം ഉണ്ടാകുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് തകരാറുകൾ ഒരുപരിധിവരെ പരിഹരിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ പാലത്തിെൻറ കിഴക്കേ അറ്റത്തുനിന്ന് രണ്ടാമത്തെ സ്പാൻ വരുന്ന ഭാഗത്തെ പാലത്തിെൻറ ഉപരിതല കോൺക്രീറ്റ് പൊട്ടിത്തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടു. ആദ്യം കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് സിമൻറ് തേച്ചുപിടിപ്പിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ അത് തകർന്നു.
കോൺക്രീറ്റ് ഇളകി വലിയ കുഴികളായി മാറിയതോടെ സമീപവാസികൾ മരച്ചില്ലകൾ കുഴിയിൽ കുത്തിയിറക്കി കടന്നുവരുന്ന വാഹനങ്ങൾക്ക് അപായ മുന്നറിയിപ്പ് നൽകി. ഇവിടെ പാലത്തിലൂടെ ഭാരവാഹനങ്ങൾ വരുമ്പോൾ കുലുക്കം അനുഭവപ്പെടുകയാണ്.
കോടികൾ െചലവഴിച്ച് പണിതീർത്ത പാലം ആശങ്കയുടെ നിഴലിലാണ്. മാക്കേകടവ്-നേരേകടവ് പാലം പൂർത്തീകരിച്ചാൽ വാഹനത്തിരക്കുള്ള പാതയായി തുറവൂർ-പമ്പാ പാത മാറും.
അതേസമയം ഉദ്ഘാടനം കഴിഞ്ഞ് ഏതാനും വർഷമായപ്പോൾതന്നെ പാലം തകരാൻ തുടങ്ങിയതിൽ ജനം ആശങ്കാകുലരാണ്. പാലാരിവട്ടം മേൽപാലത്തിെൻറ അവസ്ഥയിൽ തൈക്കാട്ടുശ്ശേരി പാലം വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്നും സാങ്കേതികത്തകരാറുകൾ ഉണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യം ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.