സൂര്യാതപമേറ്റെന്ന് വിദ്യാർഥിക്ക് സംശയം; പ്രാണി കടിച്ചതെന്ന് ഡോക്ടർമാർ
text_fieldsകൈയിൽ പൊള്ളലേറ്റതുപോലെയുള്ള പാട് കാണിക്കുന്ന അറവുകാട് ഐ.ടി.സി വിദ്യാർഥി ശ്രീജിത്ത്
ആലപ്പുഴ: കനത്തചൂടിൽ സൂര്യാതപമേറ്റതാണെന്ന് സംശയിച്ച് വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി. പരിശോധയിൽ പ്രാണികടിച്ചതാണെന്ന് ഡോക്ടർമാർ. അറവുകാട് ഐ.ടി.സിയിലെ എം.എം.വി രണ്ടാം വർഷ വിദ്യാർഥിയും ഓമനപ്പുഴ പുത്തൻപുരയിൽ രവീന്ദ്രനാഥ്-പ്രജിത ദമ്പതികളുടെ മകനുമായ ശ്രീജിത്തിന്‍റെ (20) ഇടതുകൈയിൽ തോളോട് ചേർന്ന ഭാഗം ചുവന്ന് തടിച്ചതോടെയാണ് സൂര്യാതപമെന്ന് സംശയിച്ചത്.
രാവിലെ വീട്ടിൽനിന്ന് സ്ഥാപനത്തിലേക്ക് വരുന്നവഴിയാണ് പൊള്ളലേറ്റതുപോലെ പാട് ശ്രീജിത്തിന്‍റെ ശ്രദ്ധയിൽപെട്ടത്. വിവരം പറഞ്ഞതിന് പിന്നാലെ ഐ.ടി.സി അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിശോധനയിൽ സൂര്യാതപമേറ്റതിന്‍റെ ലക്ഷണങ്ങളില്ലെന്നും ഏതെങ്കിലും പ്രാണികടിച്ചതാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

