Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഏതിലേ പോയാലും...

ഏതിലേ പോയാലും മാന്നാറിൽ ബൗ...ബൗ...

text_fields
bookmark_border
ഏതിലേ പോയാലും മാന്നാറിൽ ബൗ...ബൗ...
cancel
camera_alt

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വടക്ക്

പോസ്റ്റ് ഓഫിസ്-പൊലീസ് സ്റ്റേഷൻ റോഡിലെ തെരുവുനായ്ക്കൂട്ടം

മാന്നാർ: തെരുവുനായ്ക്കളെ ഭയക്കാതെ സഞ്ചരിക്കുവാൻ കഴിയുന്ന നിരത്തുകളില്ലാതെ മാന്നാർ ഗ്രാമം. രാപ്പകൽ ഭേദമില്ലാതെ നായ്ക്കൾ സ്വൈരവിഹാരം നടത്തുകയാണിവിടെ. 10 മുതൽ 15 വരെ നായ്ക്കളാണ് ഓരോ സംഘത്തിലും. വാഹനങ്ങളെയോ - കാൽനടക്കാരെയോ ഒട്ടും ഭയമില്ലാതെ വഴികളുടെ മധ്യഭാഗത്തും വശങ്ങളിലും കിടന്നുറങ്ങുക പതിവ് കാഴ്ചയാണ്.

പൊലീസ് സ്റ്റേഷൻ, വൈദ്യുതി സെക്ഷൻ ഓഫിസ്, ഗ്രാമപഞ്ചായത്ത് ഓഫിസ്, ബസ് സ്റ്റാൻഡ്, കമ്യൂണിറ്റി ഹാൾ, ചന്ത, മാർക്കറ്റ് ജങ്ഷൻ, മത്സ്യ കച്ചവട കേന്ദ്രങ്ങൾ, ഇറച്ചി വ്യാപാര സ്ഥാപനങ്ങൾ, സ്റ്റോർ മുക്ക് , ആലുംമൂട്, ട്രാഫിക് ജങ്ഷൻ, പന്നായി, പമ്പ് ഹൗസ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രമാക്കിയാണ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത്. കാൽനട, സ്കൂട്ടർ-സൈക്കിൾ യാത്രക്കാരുടെ പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടിയടുക്കുന്നു.

അറവുമാലിന്യം, ഹോട്ടൽ അവശിഷ്ടങ്ങൾ ഉൾപ്പെടെ ചാക്കിൽകെട്ടിയും പ്ലാസ്റ്റിക് കാരിബാഗുകളിലാക്കിയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതാണ് നായ്ക്കൂട്ടം വഴിയരികിൽ തങ്ങാൻ കാരണം. സി.സി ടി.വി കാമറകൾ സ്ഥാപിക്കാത്തതുകാരണം പൊതുനിരത്തിൽ സ്ഥിരമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിനുമുന്നിലെത്തിക്കാനും കഴിയുന്നില്ല. നായ്പ്പേടിയില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ മാന്നാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - street dog
Next Story