ബി.ജെ.പിയിലേക്ക് റിക്രൂട്ടിങ്: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് സാധ്യത
text_fieldsകായംകുളം: സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിലേക്ക് റിക്രൂട്ടിങ് ഏജന്റായി മാറിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് സാധ്യത. ഡി.വൈ.എഫ്.ഐ കരീലക്കുളങ്ങര മുൻ മേഖല സെക്രട്ടറിയും നിലവിൽ അംഗവുമായ ഷാനിനെതിരെയാണ് നടപടിക്ക് നിർദേശം ഉയർന്നത്. അഡ്വ. ബിബിൻ സി. ബാബുവിനുവേണ്ടി ബി.ജെ.പിയിലേക്ക് പത്തിയൂരിൽനിന്ന് സി.പി.എമ്മുകാരെ എത്തിച്ചത് ഇദ്ദേഹമാണെന്ന് പങ്കെടുത്തവർ വ്യക്തമാക്കിയത് സി.പി.എമ്മിന് നാണക്കേടായിരുന്നു. ബിപിൻ സി. ബാബുവിന് പാർട്ടിയിൽ ഇപ്പോഴുമുള്ള സ്വാധീനത്തിന് തെളിവായും സംഭവം മാറി.
ഈ സാഹചര്യത്തിൽ അടിയന്തരമായി ചേർന്ന സി.പി.എം കരീലക്കുളക്കുളങ്ങര ലോക്കൽ കമ്മിറ്റിയിൽ വിഷയം ഗൗരവമുള്ള ചർച്ചക്ക് കാരണമായി.
പാർട്ടി വിരുദ്ധ പ്രവർത്തനം വ്യക്തമായ സാഹചര്യത്തിൽ ഷാനിനെതിരെ കർശന നടപടി വേണമെന്ന അഭിപ്രായമാണ് കമ്മിറ്റിയിൽ ഉയർന്നത്. ഷാൻ അംഗമായ സ്പിന്നിങ് മിൽ ബ്രാഞ്ച് കമ്മിറ്റി വിളിക്കാനും തീരുമാനിച്ചു. ബി.ജെ.പി പരിപാടിയിൽ പങ്കെടുത്ത കുടുംബമാണ് ഷാനിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബത്തിന് വീട് നിർമിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.