കൈക്കൂലി: മുൻ വില്ലേജ് അസിസ്റ്റന്റിന് നാലുവർഷം കഠിനതടവ്
text_fieldsസക്കീർ ഹുസൈൻ
ആലപ്പുഴ: വസ്തു പോക്കുവരവ് നടത്താൻ 1,000 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിന് നാലുവർഷം കഠിനതടവ്. 2013ൽ വെൺമണി വില്ലേജ് ഓഫിസിൽ വില്ലേജ് അസിസ്റ്റന്റായിരുന്ന എ.കെ. സക്കീർ ഹുസൈനെയാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്. സെക്ഷൻ ഏഴുപ്രകാരം മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും പി.സി.ആക്ട് 1988 പ്രകാരം നാലുവർഷം കഠിനതടവും 25,000 രൂപയുമാണ് ശിക്ഷ. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
സ്ഥലമുടമയായ വെൺമണി സ്വദേശി കെ. രാജന്റെ പരാതിയിലാണ് ആലപ്പുഴ വിജിലൻസ് സക്കീർ ഹുസൈനെതിരെ കേസെടുത്തത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

