ലോറി കയറി തകർന്ന പൊങ്ങ താൽക്കാലികപാലം പുനർനിർമിച്ചു; ഗതാഗതം പുനഃസഥാപിച്ചു
text_fieldsആലപ്പുഴ: എ.സി റോഡ് നവീകരണത്തിെൻറ ഭാഗമായി പൊളിച്ച പൊങ്ങപാലത്തിന് സമീപത്ത് ലോറികയറി തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു. ഒരുദിവസം പൂർണമായി മുടങ്ങിയ ഗതാഗതം പുനഃസഥാപിച്ചു. നിയന്ത്രണം ലംഘിച്ച് തിരുവല്ലയിൽനിന്ന് എറണാകുളത്തേക്ക് സിമൻറ് ലോഡുമായി പോയ ലോറി കയറിയാണ് പാലം തകർന്നത്.
കരാർ ഏറ്റെടുത്ത ഉൗരാളുങ്കൽ സൊെസെറ്റി തൊഴിലാളികളുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച രാത്രി 10.30നാണ് നാശംനേരിട്ട പാലം പൂർവസ്ഥിതിയിലാക്കിയത്. ലോറിയുടെ മുൻചക്രം കയറിയാണ് തെങ്ങുംകുറ്റിയും ഇരുമ്പുകമ്പിയും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക പാലത്തിെൻറ ഒരുഭാഗം തകർന്നത്.
ഇതേതുടർന്ന് ഊരാളുങ്കൽ അധികൃതർ നെടുമുടി പൊലീസിൽ പരാതി നൽകിയെങ്കിലും നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ കേസ് ഒത്തുതീർക്കുകയായിരുന്നു. രണ്ട് പരിശോധന കേന്ദ്രങ്ങളിലെയും നിയന്ത്രണം മറികടന്ന് ഭാരമേറിയ ലോറി അപകടമുണ്ടാക്കിയ സാഹചര്യത്തിൽ കൂടുതൽപേരെ വിനിയോഗിച്ചാണ് ഞായറാഴ്ച പാതയിൽ ഗതാഗതം നിയന്ത്രിച്ചത്. സമ്പൂർണ ലോക്ഡൗണായതിനാൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻകുറവാണുണ്ടായത്.
നിലവിൽ പൊങ്ങ, കളർകോട് പാലങ്ങൾ പൊളിച്ചതോടെ നിർമിച്ച താൽക്കാലിക പാതയിലൂടെ തദ്ദേശീയരുടെ ഓട്ടോ, ഇരുചക്ര, ചെറിയ ആംബുലൻസ് വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തുന്ന കാറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ പൂപ്പള്ളിയിൽനിന്നാണ് വഴിതിരിച്ചുവിടുന്നത്. ഇവിടെ വലിയ ബോർഡ് സ്ഥാപിച്ച് പൊലീസിെൻറ സാന്നിധ്യത്തിലാണ് ഗതാഗതനിയന്ത്രണം.
ആലപ്പുഴയിൽനിന്ന് കളർകോട്വഴി എ.സി റോഡിലൂടെ പോകുന്ന തദ്ദേശീയരുടെ ചെറിയ വാഹനങ്ങളുടെ നിയന്ത്രണത്തിനും െപാലീസിനെ നിയോഗിച്ചിട്ടുണ്ട്. പൊളിച്ച കളർകോട് പക്കിപ്പാലത്തിന് സമീപം വാഹനങ്ങൾ തടഞ്ഞാണ് താൽക്കാലിക പാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. അതേസമയം, ആദ്യം പൊളിച്ച കളർകോട് പാലത്തിെൻറ രണ്ട് പൈലിങ് ഞായറാഴ്ച പൂർത്തിയായി. രാമങ്കരി പാലത്തിെൻറ രണ്ടാമത്തെ പൈലിങ് ആരംഭിച്ചു. മാമ്പുഴക്കരി, കിടങ്ങറ, മനയ്ക്കച്ചിറ, രാമങ്കരി ഭാഗങ്ങളിലെ ഓടനിർമാണവും പൊങ്ങക്കും കളർകോടിനുമിടയിലെ കലുങ്ക് നിർമാണവും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.