Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശുചിത്വ...

ശുചിത്വ പദവിയില്‍ പള്ളിപ്പുറം പഞ്ചായത്ത്

text_fields
bookmark_border
ശുചിത്വ പദവിയില്‍ പള്ളിപ്പുറം പഞ്ചായത്ത്
cancel

പൂച്ചാക്കൽ: മാലിന്യസംസ്‌കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടപ്പാക്കി ശുചിത്വ പദവിയിലെത്തി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് പി.ആര്‍. ഹരിക്കുട്ടന്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.

34 ഹരിതകര്‍മസേന അംഗങ്ങളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ വീടുകളും സ്ഥാപനങ്ങളും യൂസര്‍ഫീ നല്‍കി അജൈവമാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. അജൈവ മാലിന്യം താൽക്കാലികമായി സൂക്ഷിക്കുന്നതിനും തരം തിരിക്കുന്നതിനുമായി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സംസ്‌കരണത്തിനായി പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റും പ്രവര്‍ത്തിക്കുന്നു. നിരത്തുകള്‍ മാലിന്യരഹിതമാക്കുകയും പൊതുചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന് കാമറകളും സ്ഥാപിച്ചു. പൊതുസ്ഥലങ്ങളിലും ജലാശങ്ങളിലും മാലിന്യം ഇടുന്നവര്‍ക്കെതിരെ നിയമനടപടിയും കൈക്കൊള്ളുന്നുണ്ട്.

ഹരിത കര്‍മ സേനാംഗങ്ങളെ ഉപയോഗിച്ച് പ്ലാസ്റ്റിക് ബദല്‍ ഉൽപന്നങ്ങളുടെ (തുണിസഞ്ചി) നിര്‍മാണം, ഹരിത കല്യാണം (സ്റ്റീല്‍ പാത്രങ്ങള്‍) എന്നീ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

വൈസ് പ്രസിഡൻറ് മിനിമോള്‍ സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. മോഹനന്‍, പഞ്ചായത്ത് അംഗം കെ.കെ. രമേശന്‍, അസി.സെക്രട്ടറി ജയശ്രീ നായിക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pallippuram panchayath
Next Story