ഓണാട്ടുകരയുടെ ദേശീയ ഉത്സവം; ഓച്ചിറക്കളി സമാപിച്ചു
text_fieldsഓച്ചിറ: ഓണാട്ടുകരയുടെ ദേശീയ ഉത്സവമായ ഓച്ചിറക്കളി സമാപിച്ചു. കളി കാണാൻ വൻ ഭക്തജന തിരക്കായിരുന്നു. ഗുരുസമക്ഷത്തില്നിന്നും അഭ്യസിച്ച 18 അടവുകളും 12 ചുവടുകളും പയറ്റിയ വീരന്ന്മാര് വെട്ടുകണ്ടം പോര്‍ക്കളമാക്കി.
താളമേളങ്ങളുടേയും വായ്ത്താരികളുടേയും അകമ്പടിയോടെ പടവെട്ടിയ യോദ്ധാക്കള്‍ സ്മരണ പുതുക്കി. തെളിഞ്ഞ അന്തരീക്ഷത്തിൽ രാവിലെതന്നെ കളരി ഗുരുക്കന്ന്മാരുടെയും ആശാന്മാരുടേയും നേതൃത്വത്തില്‍ അങ്കച്ചമയങ്ങളണിഞ്ഞ യോദ്ധാക്കള്‍ പടനിലത്തേക്ക് ഒഴികിയെത്തികൊണ്ടേയിരുന്നു.
10ഓടെ ഗണപതി കോവില്‍, കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, ഭരണസമിതി ഒഫീസിന് മുന്‍വശം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രദര്ശനക്കളി നടന്നു.
ഇതേസമയം കിഴക്കേ ആല്‍ത്തറയിലെ സേവപന്തലില്‍ കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിക്കയറുകയായിരുന്നു. തായമ്പകയില്‍ തുടങ്ങി പഞ്ചവാദ്യം കഴിഞ്ഞ് പഞ്ചാരിമേളത്തില്‍ എത്തിയതോടെ യോദ്ധാക്കളും ഭക്തരും ആവേശക്കൊടുമുടിയിലായി.
12 മണിക്ക് ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന് പരബ്രഹ്മ ധ്വജം പടത്തലവന്ന്മാര്ക്ക് കൈമാറിയതോടെ വര്‍ണ്ണാഭമായ ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്രയുടെ ഏറ്റവും മുന്നില്‍ വിളക്കും അതിന് പിന്നിലായി ഋഷഭ വീരന്ന്മാര്, പഞ്ചവാദ്യം, ഭരണസമിതി ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി, പൊതു ഭരണസമിതി അംഗങ്ങള്‍, പ്രമാണിസംഘം, പഞ്ചാരിമേളം, ചെണ്ടമേളം, കളരി ആശാന്ന്മാര്, യോദ്ധാക്കള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ നിരന്നു.
ഘോഷായത്ര വെട്ടുകണ്ടം, കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, ഒണ്ടിക്കാവ്, തകിടികണ്ടം, മഹാലക്ഷ്മി കോവില്‍, അയ്യപ്പന് കോവില്‍, ഗണപതി ആല്‍ത്തറ എന്നിവ വലംവെച്ചതിന് ശേഷം വെട്ടുകണ്ടത്തിന് സമീപമെത്തിയതോടെ യോദ്ധാക്കള്‍ കിഴക്കും പടിഞ്ഞാറുമായി തിരിഞ്ഞ് കരക്കളി ആരംഭിച്ചു.
ഉച്ചക്ക് ഒന്നിന് ഋഷഭവീരന്ന്മാരുടെ അകമ്പടിയോടെ ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന്, പ്രസിഡന്റ്സത്യൻ, രക്ഷാധികാരി എം.സി. അനില്‍കുമാര്‍, ട്രഷറര്‍ പ്രകാശൻ വലിയഴീക്കൽ സ്ഥാനികള്‍, കരപ്രമാണിമാര്‍, കരനാഥന്ന്മാര് എന്നിവരടങ്ങുന്ന സംഘം വെട്ടുകണ്ടത്തിന് മധ്യഭാഗത്തെത്തി കരപറഞ്ഞ് ഹസ്തദാനം ചെയ്തതോടെ പടനില പരബ്രഹ്മ സ്തുതികളാല്‍ മുഖരിതമാകുകയും അങ്കക്കലിപൂണ്ട യാദ്ധാക്കള് എട്ടുകണ്ടത്തിലേക്ക് ചാടി പോരാട്ടം ആരംഭിക്കുകയും ചെയ്തു. പടനിലത്ത് ഇല്ലത്ത് നിന്നും തഴവയിൽ നിന്നും എത്തിയ കളരിപ്പയറ്റ് സംഘങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ ജനങ്ങളെ ഏറെ ആകർഷിച്ചു. മണിക്കൂറുകള്‍നീണ്ട എട്ടുകണ്ടത്തിലെ പയറ്റിന് ശേഷം തകിടി കണ്ടത്തിലും അങ്കംവെട്ടുനടന്നു. തുടര്‍ന്ന് പരബ്രഹ്മകടാക്ഷം ഏറ്റുവാങ്ങിയ യോദ്ധാക്കള്‍ ഗുരുക്കന്മാരെ ആചാരാനുഷ്ഠാനങ്ങളോടെ വണങ്ങി. കളിയാശാന്ന്മാര്ക്ക് ക്ഷേത്ര ഭരണസമിതി പ്രത്യേകം പാരിതോഷികങ്ങള്‍ നല്കി ആദരിച്ച് സദ്യയും നൽകിയാണ് യാത്രയാക്കിയത്. മൂന്ന് ദിവസം കന്നുകാലി പ്രദർശനവും വിൽപനയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

