Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകയർദിനം നാളെ; ആചരണം...

കയർദിനം നാളെ; ആചരണം വിസ്‌മൃതിയിൽ

text_fields
bookmark_border
കയർദിനം നാളെ; ആചരണം വിസ്‌മൃതിയിൽ
cancel

മണ്ണഞ്ചേരി: സുവർണനാരിന്‍റെ നാട് കയർദിനം മറന്നുവോ?. വർഷങ്ങൾ നീണ്ട ശ്രമഫലമായി നടപ്പാക്കിയ കയർ ദിനം വകുപ്പുകളും സർക്കാറും മറന്ന മട്ടാണ്. കയറിനെ പ്രതാപകാലത്തേക്ക് മടക്കിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ദിനാചരണം ഇപ്പോൾ ചടങ്ങുപോലും അല്ലാതായി മാറുന്ന സാഹചര്യമാണ്. കയറും കയർ ഫാക്ടറികളും തിങ്ങിനിറഞ്ഞ ആലപ്പുഴയുടെ പഴയ കാലത്തിന്‍റെ ഓർമ കൂടിയാണ് നവംബർ അഞ്ചിലെ കയർ ദിനത്തിൽ ആചരിച്ചിരുന്നത്.

മന്ത്രി ജി. സുധാകരൻ കയർ വകുപ്പ് കൈകാര്യം ചെയ്ത സമയത്ത് പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും അധികം മുന്നോട്ടുപോയില്ല. കയറിന്‍റെയും കയർ ഉൽപന്നങ്ങളുടെയും മേള സംഘടിപ്പിച്ചാണ് രാജ്യാന്തരതലത്തിൽ വിപണി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. ഇതിനിടയാണ് കയറിനും ഒരു ദിനം വേണമെന്ന ആശയം മുഹമ്മയിലെ സാമൂഹിക പ്രവര്‍ത്തകനും കെട്ടിടനിര്‍മാണ തൊഴിലാളിയും അരങ്ങ് രക്ഷാധികാരിയുമായ സി.പി. ഷാജി കൊണ്ടുവരുന്നത്.

2007 ആഗസ്റ്റ് എട്ടിന് അന്നത്തെ കയര്‍ മന്ത്രി ജി. സുധാകരന് ഷാജി നിവേദനം നൽകി. തുടർന്ന് 2012 നവംബര്‍ അഞ്ചിന് ആദ്യമായി കയര്‍ ദിനം ആചരിക്കാന്‍ തുടങ്ങി. കയറിന്റെ കുതിപ്പും കിതപ്പും കണ്ടുവളർന്ന കയർതൊഴിലാളിയായിരുന്ന ഷാജി. കയർദിനത്തിന്റെ പ്രത്യേകതയും പ്രാധാന്യത്തെയും കുറിച്ച് കയര്‍ വകുപ്പ് ഷാജിയോട് വിശദീകരണം ചോദിക്കുകയും രണ്ടുവർഷത്തോളം പഠനം നടത്തുകയും ചെയ്തു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സി.വി.സി.എസ് ലിമിറ്റഡ് നമ്പർ 326 എന്ന സംഘമാണ് കേരളത്തിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കയർ വ്യവസായ സഹകരണ സംഘമെന്ന് കണ്ടെത്തി. ഈ സംഘം രജിസ്റ്റർ ചെയ്ത തീയതിയായ നവംബർ അഞ്ച് കയർ വകുപ്പ് കയർ ദിനമായി പ്രഖ്യാപിച്ചു. ജി. സുധാകരന്റെ ഭരണകാലത്ത് കയർ ദിനം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വന്ന വകുപ്പ് മന്ത്രിയായിരുന്ന അടൂർ പ്രകാശ് നവംബർ അഞ്ച് ഔദ്യോഗിക കയർ ദിനമായി പ്രഖ്യാപിച്ച് ഉദ്ഘാടനം ചെയ്തു.

തുടർന്നുള്ള വർഷങ്ങളിൽ കയർ ദിനം നടന്നെങ്കിലും പിന്നീടങ്ങോട്ട് വിസ്‌മൃതിയിലായി. ഓരോ വർഷവും കയർ ദിനം നടപ്പാക്കുന്നതിനുവേണ്ടി ഷാജി നിവേദനങ്ങളും പരാതികളും തുടർന്നു. കയർ ദിനത്തെക്കുറിച്ച് പരാതികളോ വ്യത്യസ്ത അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ച് കാലഹരണപ്പെട്ടു പോകുന്ന ഈ കയർ തൊഴിലിനും തൊഴിലാളികളെയും ഓർക്കുന്നതിന് നടപ്പാക്കണമെന്നാണ് ഷാജിയുടെ അഭിപ്രായം. കയർ ദിനം അധികാരികൾ മറന്നുവെങ്കിലും ഷാജിയും സുഹൃത്തുക്കളും എല്ലാവർഷവും നവംബർ അഞ്ചിന് പ്രദേശത്തെ മുതിർന്ന കയർ തൊഴിലാളികളെ ആദരിച്ചുകൊണ്ട് ചടങ്ങുകൾ നടത്താറുണ്ട്. ഈ വർഷവും അതിന് മാറ്റമില്ല.

കയറും കയർഫാക്ടറികളും കൊണ്ട് തിങ്ങിനിറഞ്ഞ ആലപ്പുഴയുടെ പഴയ കാലത്ത് ഓർമപ്പെടുത്തിയാണ് വീണ്ടും കയർദിനം എത്തുന്നത്. പഴയകാലത്ത് കയറും തൊണ്ടും ഇല്ലാത്ത ഒരു വീട് ജില്ലയിൽ ഉണ്ടായിരുന്നില്ല. സ്ത്രീകളാകട്ടെ തൊണ്ടുതല്ലി കയറുപിരിച്ചും ഉപജീവനമാർഗം കണ്ടിരുന്നു. ഇന്ന് കയറിന്‍റെ നാട് എന്ന പേര് ആലപ്പുഴക്ക് നഷ്ടമായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koir Day
News Summary - koir Day
Next Story