കാർ തടഞ്ഞ് പണംതട്ടിയ കേസിൽ മൂന്നുപേർകൂടി പിടിയിൽ
text_fieldsഅറസ്റ്റിലായ അഖിൽ, പ്രവീൺ, വിജേഷ്
കായംകുളം: ദേശീയപാതയിൽ കാറിൽ സഞ്ചരിച്ചവരെ തടഞ്ഞുനിർത്തി ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ.
ചെറുതന കണ്ണഞ്ചേരിൽ പുതുവൽ അഖിൽ (24), പത്തിയൂർ പുത്തൻപുരയിൽ വിജേഷ് (24), ചേപ്പാട് ഏവൂർ നോർത്ത് പ്രവീൺ ഭവനത്തിൽ പ്രവീൺ (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ ഉൾപ്പെട്ട ഏഴുപേർ അറസ്റ്റിലായി. ഇനി മൂന്ന് പ്രതികളെക്കൂടി കിട്ടാനുണ്ട്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ കൊറ്റുകുളങ്ങര കിഴക്കയ്യത്ത് ഷാജഹാൻ (55), ആലപ്പുഴ മെഡിക്കൽ കോളജ് ജീവനക്കാരനായ പൊന്നാറയിൽ മുഹമ്മദ് റാഫി (41), ഒറകാറശേരിൽ സലീമിെൻറ ഭാര്യ മൈമൂനത്ത് (48) എന്നിവരെ അക്രമിച്ച് 9,85,000 രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
കൊറ്റുകുളങ്ങര ഇടശ്ശേരി ജങ്ഷനിൽ കഴിഞ്ഞ 27നായിരുന്നു സംഭവം. ഇവർ കാറിൽ യാത്രചെയ്യുന്നതിനിടെ തടഞ്ഞുനിർത്തി അക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഇതിൽ വയലിൽ കുഴിച്ചിട്ടിരുന്ന എട്ടുലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. പിടികിട്ടാനുള്ള റിജുവിെൻറ കൈയിലാണ് ബാക്കി തുക. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

