Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightപൊലീസ്...

പൊലീസ് സ്റ്റേഷനുമുന്നിൽ തസ്കരസംഘം വിലസുന്നു

text_fields
bookmark_border
പൊലീസ് സ്റ്റേഷനുമുന്നിൽ തസ്കരസംഘം വിലസുന്നു
cancel

കായംകുളം: പൊലീസ് സ്റ്റേഷെൻറ വിളിപ്പാടകലെ ഹൈടെക് മോഷണരീതിയുമായി തസ്കരസംഘം വിലസുന്നു. വള്ളികുന്നം സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ചൂനാട് മാർക്കറ്റിലാണ് കള്ളന്മാരുടെ വിളയാട്ടം. ചൂനാട് തെക്കേ ജങ്ഷനിലെ ജാസ്മിൻ ജ്വല്ലേഴ്സിൽ രണ്ടാംതവണയും മോഷണശ്രമം പരാജയപ്പെട്ടു. അതേസമയം, സ്റ്റേഷെൻറ സമീപമുള്ള സിറ്റി ബേക്കറിയിൽനിന്ന് സാധനങ്ങൾ കവർന്നു.

വെള്ളിയാഴ്ച പുലർച്ചയായിരുന്നു സംഭവം. ഇരുമ്പുവാതിൽ തകർത്ത് ഫ്രീസറിൽ സൂക്ഷിച്ച 20,000 രൂപ വിലപ്പിടിപ്പുള്ള സാധനങ്ങളാണ് എടുത്തത്. ജ്വല്ലറിയുടെ പൂട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. കാറിലെത്തിയ സ്ത്രീകൾ അടക്കമുള്ള സംഘം ഗ്യാസ് കട്ടർ തുടങ്ങിയ സജ്ജീകരണവുമായാണ് എത്തിയത്. രണ്ടുമണിക്കൂറോളം മാർക്കറ്റിൽ ചെലവഴിച്ചതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു. ഗ്യാസ് സിലണ്ടർ കാറിൽനിന്ന് ഇറക്കുന്നതും കയറ്റുന്നതും വ്യക്തമാണ്. മുഖം മറച്ചനിലയിലാണ് മൂന്നംഗ സംഘം ചുറ്റിത്തിരിഞ്ഞത്.

ഒരാഴ്ചമുമ്പ് സ്ത്രീകൾ അടക്കമുള്ള സംഘം മോഷണത്തിനായി മാർക്കറ്റിൽ എത്തിയിരുന്നു. അന്നും ജ്വല്ലറിയുടെ പൂട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. സ്റ്റേഷന് മുന്നിലുള്ള പ്രധാന റോഡിലാണ് മണിക്കൂറുകൾ കാർ പാർക്ക് ചെയ്ത മോഷണശ്രമം നടത്തിയത്. സിലിണ്ടറിൽനിന്ന് ഗ്യാസ് പുറത്തേക്ക് വരാത്തതാണ് മോഷണശ്രമം ഉപേക്ഷിക്കാൻ കാരണം.

നേരത്തേ ജങ്ഷനിൽ ഓയിൽ മില്ലിൽനിന്ന് 20,000 രൂപയുടെ പിണ്ണാക്കും ചൂനാട് ജങ്ഷനുകിഴക്ക് ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ചുലക്ഷം രൂപയോളം വരുന്ന വീട്ടുപകരണങ്ങളും മോഷണം പോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefpolice station
News Summary - The robbers address in front of the police station
Next Story