കരനെൽകൃഷിയുടെ വിജയഗാഥയുമായി പത്തിയൂർ ദുർഗാദേവി ക്ഷേത്രം
text_fieldsകായംകുളം: കോവിഡ്കാലത്ത് സംഘശേഷിയുടെ കരുത്തിൽ കരനെൽകൃഷിയുടെ വിജയഗാഥയുമായി പത്തിയൂർ ശ്രീദുർഗാദേവീ ക്ഷേത്രം. ക്ഷേത്ര മതിൽകെട്ടിനകത്തും പുറത്തുമായി രണ്ടര ഏക്കറിലെ നെൽകൃഷി വിളവെടുപ്പിന് പാകമായി. ദേവസ്വം ബോർഡ് മുന്നോട്ടുെവച്ച ആശയം നടപ്പാക്കാൻ ക്ഷേത്ര ഉപദേശക സമിതി തയാറായതോടെയാണ് തരിശുഭൂമി ഹരിതാഭമാകാൻ കാരണം.
നാല് കരക്കാരും തൊഴിലുറപ്പ് തൊഴിലാളികളും പിന്തുണയുമായി എത്തിയതോടെ 90 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന 'ഭാഗ്യ' വിത്ത് പരമ്പരാഗത രീതിയിൽ വിതച്ചു. കുറഞ്ഞ ദിവസത്തിനുള്ളിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ച് വിളവെടുക്കാനുള്ള തയാറെടുപ്പിലാണ് ഭാരവാഹികൾ. തുടക്ക കൃഷിയുടെ വിജയം പദ്ധതി കൂടുതൽ വിപുലപ്പെടുത്താനും കാരണമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.