കള്ളെൻറ ക്രൂരതയിൽ രതീഷിെൻറ ജീവിതം വഴിമുട്ടി
text_fieldsകായംകുളം: കനിവുള്ളവരുടെ കാരുണ്യത്താൽ ജീവിതം തുന്നിപ്പിടിപ്പിക്കാൻ ഇറങ്ങിയ അർബുദ രോഗിയുടെ ഭാവി, തസ്കരെൻറ ക്രൂരതക്ക് മുന്നിൽ വഴിമുട്ടുന്നു.
കണ്ടല്ലൂർ വടക്ക് രതീഷ് ഭവനത്തിൽ രതീഷും ഭാര്യ ശ്രീജയുമാണ് കള്ളൻ കൊണ്ടുപോയ സമ്പാദ്യം ഒാർത്ത് സങ്കടപ്പെടുന്നത്. ലോക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന ഇദ്ദേഹത്തിെൻറ ഒ.എൻ.കെ ജങ്ഷനിലെ ഗോൾഡൻ റസ്റ്റാറൻറിലെ മോഷണമാണ് ജീവിതത്തിെൻറ വഴിയടച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന പൈസയും സാധനങ്ങളും അടക്കം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം, സിഗററ്റുകൾ, സ്റ്റേഷനറി സാമഗ്രികൾ എന്നിവയാണ് കള്ളൻ കൊണ്ടുപോയത്.
2010-ൽ റോഡ് അപകടത്തിൽ ഗുരുതര പരിക്കേറ്റ് വർഷങ്ങളോളം ചികിത്സയിലായിരുന്ന രതീഷ് നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.
പിന്നീട് പലരുടെയും സഹായത്താൽ ഹോട്ടൽ തുറക്കുകയായിരുന്നു. അപകടത്തിൽ കാലുകളുടെ സ്വാധീനം ഇല്ലാതായ രതീഷ് ഇതിനിടെ രക്താർബുദ ബാധിതനായത് ജീവിതം കൂടുതൽ പ്രയാസത്തിലാക്കി. എങ്കിലും ഹോട്ടലിലെ വരുമാനം കാര്യങ്ങൾ ലഘൂകരിക്കാൻ സഹായിച്ചിരുന്നു. മോഷ്ടാവിനായി പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.