സ്റ്റുഡിയോകൾക്ക്പൂട്ടുവീഴുന്നു
text_fieldsകായംകുളം: കോവിഡ് മഹാമാരിയിൽ ഫോേട്ടാഗ്രഫി രംഗം തകർന്നതോടെ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങൾ പ്രതിസന്ധിയിൽ. ഡിജിറ്റൽ വിപ്ലവത്തിന് പിന്നാലെ കടന്നുവന്ന കോവിഡും ബാധിച്ചതോടെ സ്റ്റുഡിയോകൾക്ക് പൂട്ടുവീഴുകയാണ്. കാമറകളുമായി ഉപജീവനം കണ്ടെത്തിയിരുന്നവർ മറ്റ് വഴികൾ തേടേണ്ട സാഹചര്യമാണ്. ആഘോഷങ്ങൾക്ക് വിലക്ക് വന്നതോടെയാണ് ഫോേട്ടാഗ്രഫി മേഖല പൂർണമായി സ്തംഭിച്ചത്.
സ്ഥാപനങ്ങൾക്ക് വാടക പോലും കണ്ടെത്താൻ കഴിയാതെ വന്നതോടെ പലരും രംഗംവിട്ട് തുടങ്ങി. സ്വന്തം സ്ഥാപനങ്ങളിൽ മറ്റ് പരിപാടികൾക്ക് തുടക്കം കുറിച്ചവരും നിരവധിയാണ്. വിവാഹം, ജന്മദിനാഘോഷം, മരണാനന്തര ചടങ്ങുകൾ, പൊതുപരിപാടികൾ, ഉദ്ഘാടനങ്ങൾ തുടങ്ങിയവ ഇല്ലാതായതോടെ ഉടമകൾക്ക് ഒപ്പം നൂറുകണക്കിന് തൊഴിലാളികളും പ്രതിസന്ധിയിലായി.
ഡിജിറ്റൽ വിപ്ലവത്തോടെതന്നെ മേഖല തിരിച്ചടി നേരിട്ടിരുന്നു. അത്യാധുനിക മൊബൈലുകളുടെ വരവാണ് ഫോേട്ടാഗ്രാഫർമാരെ ബാധിച്ചത്. മികച്ച ചിത്രഭംഗി ലഭിക്കുമെന്നതിനാൽ വീടുകളിലെ ചെറിയ പരിപാടികളുടെ ചിത്രങ്ങൾ മൊബൈലുകൾ പകർത്തി തുടങ്ങി. ക്രമേണ വീഡിയോകളിലേക്കും കടന്നു. പൊതുയോഗങ്ങൾ അടക്കമുള്ളവക്കും ഇവ ആശ്രയമായതോടെ സ്റ്റുഡിയോകൾ വലിയ പരിപാടികളിലേക്ക് ചുരുങ്ങിയിരുന്നു. പാസ്പോർട്ടിനുള്ള ഫോേട്ടാ എടുക്കലായിരുന്നു ഒരുകാലത്ത് സ്റ്റുഡിയോകളുടെ അടിസ്ഥാന വരുമാനം.
ഇത് ടാറ്റാ കമ്പനി സ്വന്തമാക്കിയതോടെ അതിലും തീരുമാനമായി. അപേക്ഷകളിലുള്ളവ ഡിജിറ്റലായതും ഇൗ വഴിക്കുള്ള വരുമാനത്തെയും ബാധിച്ചു. ഇതിനിടെ കോവിഡ് പ്രതിസന്ധി പൂർണമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.