Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകൂമ്പടഞ്ഞ്...

കൂമ്പടഞ്ഞ് ഒാണാട്ടുകരയിലെ കേര വ്യവസായം

text_fields
bookmark_border
കൂമ്പടഞ്ഞ് ഒാണാട്ടുകരയിലെ കേര വ്യവസായം
cancel
camera_alt

ചെറുകിട കച്ചവടത്തിനായി പുറംനാടുകളിൽനിന്ന് ഇറക്കുന്ന തേങ്ങയുമായി

കൊറ്റുകുളങ്ങരയിലെ േതങ്ങാക്കട

കായംകുളം: മറ്റൊരു നാളികേര ദിനംകൂടി കടന്നുപോയി. 1999 മുതൽ ലോക നാളികേര ദിനം ആചരിക്കുന്നുണ്ട്. തേങ്ങയും കൊപ്രാക്കച്ചവടവും എണ്ണയാട്ടും കയർപിരിയുമൊക്കെയായി സമ്പുഷ്ടമായിരുന്ന ഒാണാട്ടുകരയിലെ നാളികേര വ്യവസായം കൂമ്പടയുകയാണ്.

സാമൂഹിക മേഖലയിലുണ്ടായ മാറ്റത്തിന് അനുസരിച്ച് െതങ്ങുകൃഷിയെ പരിപോഷിപ്പിക്കാൻ ശാസ്ത്രീയ പദ്ധതികളുമുണ്ടായില്ല. തെങ്ങ് ഗവേഷണം മുഖ്യ ലക്ഷ്യമാക്കിയ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഒാണാട്ടുകരയിൽതന്നെ നാളികേര വ്യവസായം പൂർണമായി തകർന്നു. പേരിന് പോലും ഇവിടെ കൊപ്രാ കളങ്ങൾ അവശേഷിക്കുന്നില്ല. കായംകുളം കായലോരത്ത് കയർ പിരിക്കാനുള്ള ചകിരി തമിഴ്നാട്ടിൽനിന്നാണ് എത്തുന്നത്.

എണ്ണയാട്ട് മില്ലുകളും അന്യം നിൽക്കുന്ന അവസ്ഥയാണ്. മലയാളിയുടെ ഭക്ഷണ ക്രമത്തിലെ പ്രധാനവിഭവമെന്ന നിലയിലുള്ള തേങ്ങയുടെ ലഭ്യത അനുദിനം കുറഞ്ഞുവരികയാണ്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് തേങ്ങ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. ഇന്ത്യയിൽ പ്രധാനമായും നാളികേര വികസന ബോർഡാണ് നാളികേര ദിനം ആചരിക്കുന്നത്. ഒാരോ നാളികേര ദിനവും പതിവുപോലെ ആചരണത്തിലൊതുങ്ങുകയാണ്. നാളികേര മേഖലയിൽ വികസനം നടക്കുന്നില്ല. അതേസമയം നിലവിലുള്ള അവസ്ഥ കൂടുതൽ രൂക്ഷമാകുകയുമാണ്.

കർഷകരെ വിശ്വാസത്തിലെടുത്ത് നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം കേന്ദ്ര-കേരള സർക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന ആവശ്യം ശക്തമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coconut industry
Next Story