Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightദൃശ്യവിസ്മയ...

ദൃശ്യവിസ്മയ കാഴ്ചകളുമായി ഓണാട്ടുകരയിൽ ഉത്സവമേളത്തുടക്കം

text_fields
bookmark_border
ദൃശ്യവിസ്മയ കാഴ്ചകളുമായി ഓണാട്ടുകരയിൽ ഉത്സവമേളത്തുടക്കം
cancel

കായംകുളം: ദൃശ്യവിസ്മയക്കാഴ്ചകളുമായി തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കെട്ടുത്സവത്തോടെ ഓണാട്ടുകരയിലെ ഉത്സവമേളങ്ങൾക്ക് തുടക്കമായി. രണ്ട് ജില്ലയിലെ മൂന്ന് താലൂക്കിലായി വ്യാപിച്ചുകിടക്കുന്ന 52ഓളം കരകളിൽ നിന്നുമായി നൂറുകണക്കിന് കെട്ടുകാളകളെയാണ് ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഓച്ചിറ പടനിലത്തേക്ക് എത്തിച്ചത്.

ആഘോഷത്തെ തിരിച്ചുപിടിക്കുന്ന തരത്തിലുള്ള ജനസഞ്ചയമാണ് കെട്ടുകാഴ്ചകൾക്ക് സാക്ഷിയാകാനായി പാതയോരങ്ങളിലേക്ക് ഒഴുകിയെത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളകളായി സ്ഥാനംപിടിച്ച കാലഭൈരവനും ഓണാട്ടുകതിരവനും മുതൽ കൈക്കുള്ളിൽ ഒതുങ്ങുന്ന കുഞ്ഞ് നന്ദികേശൻമാർ വരെയാണ് അണിനിരന്നത്. ഞക്കനാൽ പടിഞ്ഞാറെക്കരയുടെ 72 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ നന്ദികേശനാണ് തലയെടുപ്പോടെ നിന്നത്.

ഏഴുനില കെട്ടിടത്തിന്‍റെ പൊക്കമുള്ള നന്ദികേശന്‍റെ തലക്ക് മാത്രം 19 അടിയോളം വലുപ്പമുണ്ടായിരുന്നു.

വിളവെടുപ്പിന് ശേഷമുള്ള ആഘാഷത്തിമിർപ്പായാണ് ചിങ്ങമാസത്തിലെ ഓണാഘോഷത്തെ ഓണാട്ടുകരക്കാർ കണ്ടിരുന്നത്. ഇത് കഴിഞ്ഞ് 28 ദിവസം പിന്നിടുമ്പോൾ വിളവെടുപ്പിന് സഹായിച്ച ഉരുക്കളെ ഓച്ചിറ ക്ഷേത്രസന്നിധിയിലേക്ക് എഴുന്നള്ളിക്കുന്നത് പതിവായിരുന്നു. കുങ്കുമവും മാലയും ചാർത്തി മധുരപലഹാരങ്ങളും നൽകിയായിരുന്നു എഴുന്നള്ളത്ത്. ഇത് ആഘോഷമായി വികസിച്ചതോടെ തടിയിലും വയ്ക്കോലിലുമായി കെട്ടിയലങ്കരിച്ച കെട്ടുകാളകളുടെ രൂപങ്ങളുമായി ഓരോ കരക്കാരും ഓച്ചിറയിലേക്ക് എത്താൻ തുടങ്ങി.

ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഏഷ്യയിലെ തന്നെ വലിയ കെട്ടുത്സവമായി ഓച്ചിറ ഇരുപത്തിയെട്ടാം ഓണ മഹോത്സവം രൂപാന്തരം പ്രാപിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളയായ കാലഭൈരവനും യൂനിവേഴ്സൽ റെക്കോഡ്സ് ഫോറത്തിന്റെ ഏഷ്യൻ റെക്കോഡ് വിഭാഗത്തിൽ ഇടം നേടിയ കൃഷ്ണപുരം മാമ്പ്രകന്നേൽ കരയുടെ ഓണാട്ടുകതിരവനുമാണ് മികവാർന്ന കെട്ടുകാഴ്ച ഒരുക്കുന്നത്.

കൂടാതെ കിണറുമുക്ക്, പ്രയാർ, പായിക്കുഴി, മേമന, ആലുംപീടിക, ഇടയനമ്പലം, മുട്ടത്തുമണ്ണേൽ, ഞക്കനാൽ, തെക്കുകൊച്ചുമുറി, പള്ളിക്കടവ്, തോട്ടത്തിൽ മുക്ക്, പുതിയിടം, കാപ്പിൽ, കട്ടച്ചിറ, കുറുങ്ങാപ്പള്ളി, മഠത്തികാരാഴ്മ, വട്ടയ്ക്കാട്, ആലുംപീടിക, പട്ടശ്ശേരിമുക്ക്, ശ്രായിക്കാട്ടുകര, അഴീക്കൽ, പുല്ലുകുളങ്ങര, മണിവേലിക്കടവ്, ഐക്യജങ്ഷൻ ചേലപ്പുറം എന്നീ സ്ഥലങ്ങളിൽനിന്നുമാണ് പ്രധാന കെട്ടുകാഴ്ച വരവ്. ഐക്യജങ്ഷനിൽനിന്നുള്ള കെട്ടുകാളകളെ സ്ത്രീകളാണ് പിടിച്ചതെന്ന പ്രത്യേകതയുണ്ട്. ഇവകൂടാതെ സ്വർണത്തിലും വെള്ളിയിലും സിമന്‍റിലും ഉരുക്കിലും നിർമിച്ച രൂപങ്ങളും വിസ്മയക്കാഴ്ചകൾ ഒരുക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ആഘാഷങ്ങളിൽ പങ്കുചേരാൻ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Keralabiggest KetutsavamOnnattukara festival
News Summary - biggest Ketutsavam in South Kerala; Onnattukara festival started
Next Story