Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightബാലഗോപാലിന്‍റെ...

ബാലഗോപാലിന്‍റെ മന്ത്രിസ്ഥാനത്തിൽ ആഹ്ലാദവുമായി ഭരണിക്കാവ് ഗ്രാമം

text_fields
bookmark_border
minister kn balagopal with relatives
cancel
camera_alt

കെ.എൻ ബാലഗോപാൽ ഭരണിക്കാവിൽ ബന്ധുക്കൾക്കൊപ്പം

കായംകുളം: കെ.എൻ. ബാലഗോപാൽ പിണറായി മന്ത്രിസഭയിൽ അംഗമാകു​േമ്പാൾ ആഹ്ലാദാരവങ്ങളുമായി ഭരണിക്കാവ് ഗ്രാമവും. പിതാവിെൻറ ജന്മനാട് എന്ന നിലയിലാണ് ഭരണിക്കാവുമായി ഇപ്പോഴും മുറിയാത്ത ബന്ധമുള്ളത്. കറ്റാനം പോപ്പ് പയസ് സ്കൂളിലെ ഹൈസ്കൂൾ പഠന കാലയളവിലെ സൗഹൃദവും നാടുമായി ബന്ധം നിലനിർത്തുന്ന ഘടകമാണ്.

തെക്കേ മങ്കുഴി കന്നിമേൽ വീടാണ് പിതാവ് കെ.എൻ. നാരായണപ്പണിക്കരുടെ കുടുംബം. എൻജിനീയറായിരുന്ന ഇദ്ദേഹം പല സ്ഥലങ്ങളിലേക്ക് മാറ്റംകിട്ടി പോയതോടെയാണ് നാടുമായുള്ള ബന്ധം കുറയുന്നത്. എന്നാൽ, മക്കളുടെയെല്ലാം ഹൈസ്കൂൾ വിദ്യാഭ്യാസം ഇവിടെയായിരുന്നു. ബാലഗോപാലിനെ കൂടാതെ മുതിർന്ന സഹോദരന്മാരായ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവും ധനകാര്യ വിദഗ്ധനായ ഡോ. കെ.എൻ. ഹരിലാലും ഇവിടെതന്നെയാണ്​ പഠിച്ചത്.

1975-78 കാലഘട്ടത്തിലാണ് ബാലഗോപാൽ ഭരണിക്കാവിലുണ്ടായിരുന്നത്. പിതൃസഹോദരനായ കൃഷ്ണപിള്ളക്കും ഭാര്യ ശ്രീദേവിയമ്മക്കും ഒപ്പമായിരുന്നു താമസം. ഇവരുടെ മകൻ സന്തോഷ് സതീർഥ്യനായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന ബാലഗോപാൽ അന്നേ കടുത്ത ഇടതുപക്ഷ മനസ്സി​െൻറ ഉടമയായിരു​െന്നന്ന് സന്തോഷ് ഒാർക്കുന്നു.

അമ്മയുടെ നാടായ കലഞ്ഞൂരിൽ വീട് ​െവച്ച് താമസമായെങ്കിലും ഭരണിക്കാവിലെ കുടുംബവീടുമായി ഇൗടുറ്റബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കുഞ്ഞമ്മ ശ്രീദേവിയമ്മയെ കാണാൻ മിക്കപ്പോഴും എത്തും. കുടുംബത്തിലെ പരിപാടികളിലും സാന്നിധ്യമുണ്ടാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ഫലം അറിഞ്ഞശേഷവും ഇവിടെ എത്തി സന്തോഷം പങ്കുവെച്ചു. ഉയർന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന്​ ശ്രീദേവിയമ്മ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterK.N. Balagopal
News Summary - Bharanikawa village with joy in Balagopal's ministry
Next Story