Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപച്ചക്കറിയിൽ...

പച്ചക്കറിയിൽ സ്വാശ്രയത്വത്തിലേക്ക് അതിവേഗം ; ചൊരിമണലില്‍ വിജയം തീർത്ത് കഞ്ഞിക്കുഴി

text_fields
bookmark_border
പച്ചക്കറിയിൽ സ്വാശ്രയത്വത്തിലേക്ക് അതിവേഗം ;  ചൊരിമണലില്‍ വിജയം തീർത്ത് കഞ്ഞിക്കുഴി
cancel

മണ്ണഞ്ചേരി: കേരളം പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള കൂട്ടായ ശ്രമത്തിലാണ്. ഒറ്റക്കും കൂട്ടായും ഈ മേഖലയിൽ വിജയം കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് വിവിധ തലങ്ങളിൽ നടക്കുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള സർക്കാറിെൻറ പദ്ധതികളിൽ കൈകോർക്കാൻ പൊതുസമൂഹം സന്നദ്ധമായി എന്നതിെൻറ തെളിവാണ് കോവിഡ് നാളുകളിൽ അന്തർസംസ്ഥാന പച്ചക്കറിയുടെ വരവിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടിട്ടും കേരളത്തിന് പിടിച്ച് നിൽക്കാൻ കഴിയുന്നത് .

കീടനാശിനിയും രാസവളവുമില്ലാതെ പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ ഒരുകൂട്ടം കര്‍ഷകര്‍ ചേര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. 'ഓരോ വീടിനും സ്വന്തമായൊരു അടുക്കളത്തോട്ടം'എന്ന രീതിയില്‍ ആരംഭിച്ച പച്ചക്കറികൃഷി ഇന്ന് കഞ്ഞിക്കുഴിയുടെ സ്വന്തം ജൈവ ബ്രാന്‍ഡ് എന്ന നിലയിലേക്ക് വളര്‍ന്നു. ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ മറ്റെല്ലാ പഞ്ചായത്തുകള്‍ക്കും മാതൃകയാകുകയാണ് കഞ്ഞിക്കുഴി. നെൽകൃഷിയിൽ സമ്പൽസമൃദ്ധിക്കായി തരിശുനിലം ഉൾപ്പെടെ 300 ഏക്കറോളം പാടശേഖരം കൃഷിയോഗ്യമാക്കി. 300 ടൺ അരി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇടവിളകൃഷി പ്രോത്സാഹിപ്പിക്കാനായി ചേന, ചേമ്പ് എന്നിവയും വിതരണം ചെയ്തു.

കപ്പ കൃഷി വികസന പദ്ധതി പ്രകാരം മുഴുവൻ കുടുംബങ്ങളിലും കപ്പ കമ്പുകൾ നൽകി. ഇതിലൂടെ ഏഴ് ഹെക്ടർ സ്ഥലത്ത് കപ്പ കൃഷി വ്യാപിപ്പിക്കാനായി. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി 'കഞ്ഞിക്കുഴി പുനർജനി പദ്ധതി' നടപ്പാക്കി.

ജനകീയ ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി 9200 കുടുംബങ്ങൾക്ക് അഞ്ച് തരം പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. 150 കൃഷി ഗ്രൂപ്പുകൾക്കും ഇതോടൊപ്പം പച്ചക്കറി തൈകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിനായി 10 ലക്ഷം പച്ചക്കറികളാണ് ഉൽപാദിപ്പിച്ചത്. ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ 250 ഹെക്ടറിലാണ് പച്ചക്കറി കൃഷി ചെയ്തുവരുന്നത്.

സ്വന്തം തൊടിയിൽനിന്നും വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ എന്ന സ്വപ്നം കഞ്ഞിക്കുഴിയിൽ യാഥാർഥ്യമായി. അധികം ഉള്ള പച്ചക്കറികൾ വിപണനത്തിന് സൗകര്യം ഒരുക്കി.

ഇപ്പോൾ സമീപ ജില്ലകളിലേക്കും കഞ്ഞിക്കുഴി പച്ചക്കറി കയറ്റുമതി ചെയ്യുന്നുണ്ട്. എല്ലാ കുടുംബങ്ങളിലും കപ്പകാളി വാഴ വിത്തുകൾ വിതരണം ചെയ്തു. എട്ട് ഹെക്ടറിലാണ് വാഴകൃഷി ചെയ്യുന്നത്. കാർഷിക മേഖലയിൽ സജീവമായി ഇടപെടുന്നതിൽ പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജുവിെൻറ നേതൃത്വത്തിലുള്ള ഭരണ സമിതിയും അഡ്വ. എം. സന്തോഷ്കുമാർ പ്രസിഡൻറായ കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്കും വിജയം വരിച്ചിട്ടുണ്ട്.


റിപ്പോർട്ടർ- ടി.എ.കെ. ആശാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamvegetables
Next Story