Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചികിത്സാലയങ്ങൾ...

ചികിത്സാലയങ്ങൾ ഐ.സി.യുവിൽ

text_fields
bookmark_border
ചികിത്സാലയങ്ങൾ ഐ.സി.യുവിൽ
cancel
camera_alt

ആലപ്പുഴ ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗം

പാവങ്ങളുടെ ആശ്രയമായ സർക്കാർ ചികിത്സാലയങ്ങൾ ഏറ്റവും വൃത്തിയിലും ശുചിത്വസുന്ദരമായ അന്തരീക്ഷത്തിലുമാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ, ഇത്തരത്തിലൊന്ന് ജില്ലയിലില്ലെന്നതാണ് യാഥാർഥ്യം. പനിക്കുള്ള മരുന്നുപോലും കിട്ടാതെവരുന്ന സാഹചര്യമാണ് മിക്കയിടത്തും. നാം പ്രതീക്ഷയർപ്പിക്കുന്ന മെഡിക്കൽ കോളജിലും ജനറൽ ആശുപത്രികളിലും സ്ഥിതി ഭിന്നമല്ല. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളുടെ നിലവിലെ അവസ്ഥ അന്വേഷിക്കുന്ന പരമ്പര ഇന്നുമുതൽ.......

ആലപ്പുഴ: പേരിൽ പഴയ മെഡിക്കൽ കോളജാണെങ്കിലും ‘ചികിത്സ’യുടെ കാര്യത്തിൽ ഇനിയും നിലവാരം ഉയരാതെ കിതക്കുകയാണ് നഗരഹൃദയത്തിലെ ആലപ്പുഴ ജനറൽ ആശുപത്രി.

ആധുനിക ചികിത്സ ഉപകരണങ്ങൾ വാങ്ങിയും ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ചും നിലവാരമുയർത്തുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ‘അത്യാഹിത’ത്തിലേക്ക് ജീവന്‍റെ രക്ഷതേടിയെത്തുന്നവർക്ക് 10 കിലോമീറ്റർ ദൂരത്തിലുള്ള വണ്ടാനം മെഡിക്കൽ കോളജ് തന്നെയാണ് ഇപ്പോഴും ആശ്രയം.

പനിയും ചുമയും വന്നാൽപോലും ആളുകൾ നേരെ പായുന്നത് ആലപ്പുഴ മെഡിക്കൽ കോളജിലേക്കാണ്. ‘ജനറൽ ആശുപത്രി’ ഒഴിവാക്കിയാണ് ഈയാത്ര. ഇവിടെ വിദഗ്ധ ചികിത്സക്ക് ഇപ്പോഴും സംവിധാനമില്ലെന്നതാണ് യാഥാർഥ്യം.

ജില്ലയിൽ ഏറ്റവും പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. ദിവസവും ഒ.പിയിൽ എത്തുന്നത് ആയിരത്തിലധികം പേരാണ്. പഴയ കെട്ടിടത്തിലെ പല വാർഡിലെയും ഭിത്തികൾ വിണ്ടുകീറിയും സീലിങ് പൊളിഞ്ഞും അപകടത്തിലാണ്. രോഗഭീതിക്കൊപ്പം സീലിങ് അടർന്നുവീഴുമോയെന്ന ആശങ്കയിലാണ് പലരും കഴിയുന്നത്. ഇതിനാൽ ഒ.പി പ്രവർത്തിക്കുന്ന കെട്ടിടം നവീകരിച്ചും പുതിയ ഒ.പി കെട്ടിട സമുച്ചയത്തിലേക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കിയും സംവിധാനം ഒരുക്കാനുള്ള ആലോചനയിലാണ് അധികൃതർ.

400 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുള്ള ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയാക്കി ഉയർത്താനുള്ള മുൻ സർക്കാറിന്‍റെ പദ്ധതിയും കടലാസിലൊതുങ്ങി. കിഫ്ബി വഴി 117 കോടി മുടക്കി നിർമിക്കുന്ന ഏഴുനില ഒ.പി ബ്ലോക്ക് സമുച്ചയമാണ് ഇനി പ്രതീക്ഷ.

നിർമാണം അവസാനഘട്ടത്തിലെത്തിയ കെട്ടിടത്തിലേക്ക് ചിതറിക്കിടക്കുന്ന ഒ.പി ബ്ലോക്ക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളെ ഒരു കുടകീഴിലാക്കും. ഇതിനൊപ്പം 64 കോടിയുടെ അടിസ്ഥാന സൗകര്യ വികസനവും ഒരുക്കാൻ പദ്ധതിയുണ്ട്.

അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ, ഒ.പി നഴ്സിങ് വിഭാഗങ്ങൾ, ഫാർമസി, ലാബ്, എക്സ്റേ, സി.ടി. സ്കാൻ, കാത്ത് ലാബ് എന്നിവയുണ്ടാകും. രണ്ടുകോടി ചെലവിൽ വൈദ്യുതി സബ് സ്റ്റേഷൻ പ്രവർത്തനക്ഷമാക്കുന്നതോടെ കാത്ത് ലാബിലേക്കുള്ള യന്ത്രങ്ങൾ ലഭ്യമാകുകയും ചെയ്യും.


വാർഡുകൾ ‘അപകട മേഖല’; കട്ടിലിൽ മുന്നറിയിപ്പ്

ഏതുനേരവും കട്ടിലിൽ കിടക്കുന്ന രോഗികളുടെ മുകളിലേക്ക് സീലിങ് അടർന്നുവീണ് പരിക്കേൽക്കാവുന്ന രീതിയിലാണ് ആശുപത്രിയിലെ പല വാർഡും പ്രവർത്തിക്കുന്നത്. അപകടം മുൻകൂട്ടി കണ്ട് അധികൃതർ കട്ടിലിന്‍റെ കാലിൽ മുന്നറിയിപ്പ് ബോർഡ് തൂക്കിയിട്ടുണ്ട്. ‘ഈഭാഗം അപകടാവസ്ഥയിലാണ് ഉപയോഗിക്കരുത്’ അപായസൂചന ബോർഡ് കണ്ടാൽ അതുവഴി പോകരുതെന്ന് അനുമാനിക്കാം. നേത്രരോഗ വാർഡിലും വയോജന വാർഡിലും സർജറി വാർഡിലുമാണ് പ്രശ്നം ഗുരുതരം. ഗോവണിപ്പടികളിൽപോലും കയറരുതെന്ന ബോർഡും ഇക്കൂട്ടത്തിലും. കാഴ്ചവൈകല്യവുമായി എത്തുന്നവരെ ശുശ്രൂഷിക്കുന്ന ഇടത്തിലെ മേൽക്കൂരയിലെ സീലിങ്ങും ഭിത്തി വിണ്ടുകീറി കമ്പിയും തെളിഞ്ഞുനിൽക്കുന്നുണ്ട്. മിക്കദിവസവും താഴേക്ക് കോൺക്രീറ്റ് പാളികൾ വീഴുന്നതിനാൽ രോഗികൾക്ക് വാർഡും കട്ടിലും മാറേണ്ട സ്ഥിതിയാണ്. ആശുപത്രി ജീവനക്കാരും രോഗിയുടെ കൂട്ടിരിപ്പുകാരും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വനിത സർജറി വാർഡിലെ സീലിങ് കട്ടിലിലേക്ക് അടർന്നുവീണത് അടുത്തിടെയാണ് അന്ന് രോഗികളില്ലാതിരുന്നത് ഭാഗ്യമായി. അപകടാവസ്ഥ തിരിച്ചറിഞ്ഞിട്ടും നിവൃത്തികോടുകൊണ്ടാണ് രോഗികൾ കഴിയുന്നത്. ആശുപത്രി കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിശോധിക്കാനെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ബലക്ഷയം കണ്ട് ഞെട്ടി. പല വാർഡിലും കോൺക്രീറ്റ് പാളികൾ ഇനിയും അടർന്നുവീഴുമെന്നാണ് ഇവരുടെ വിലയിരുത്തൽ. കോൺക്രീറ്റ് അടർന്നുവീഴാനുള്ള സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കി രോഗികളെ കിടത്തിയാലും മുഴുവൻ പേരെയും ഉൾക്കൊള്ളാൻ ജനറൽ ആശുപത്രിയിൽ സൗകര്യമില്ല. ഇതിനൊപ്പമാണ് കാലപ്പഴക്കത്താൽ ഭിത്തികൾ വിണ്ടുകീറിയും തുണുകൾക്ക് ബലക്ഷയം നേരിട്ടും അപകടം മറഞ്ഞിരിക്കുന്നത്. നിലവിൽ കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചാണ് പ്രശ്നം പരിഹരിക്കുന്നത്.



ആശുപത്രിയായി മാറിയത് കൊട്ടാരം

തിരുവിതാംകൂർ രാജകുടുംബം അവധിക്കാലത്ത് താമസിക്കാൻ പണികഴിപ്പിച്ച ‘കൊട്ടാരം’ ആണ് ആലപ്പുഴ ജനറൽ ആശുപത്രിയായി മാറിയത്. പഴമക്കാർ വിളിക്കുന്നത് കൊട്ടാരം ആശുപത്രിയെന്നാണ്. രാജക്കന്മാർ ആലപ്പുഴയിലെത്തുമ്പോൾ താൽക്കാലിക താമസത്തിന് ഉപയോഗിക്കാനാണ് ‘കൊട്ടാരം’ പണികഴിപ്പിച്ചത്. ആലപ്പുഴ പട്ടണത്തിന്‍റെ ശിൽപിയും ദിവാനുമായിരുന്ന രാജാ കേശവദാസായിരുന്നു ഈ കെട്ടിടനിർമാണത്തിന് പിന്നിലും. അക്കാലത്ത് ആലപ്പുഴ നഗരത്തിന്‍റെ വികസനം കൊട്ടാരം കേന്ദ്രീകരിച്ചായിരുന്നു. കേരളത്തിലെ ആദ്യ സ്വാശ്രയ മെഡിക്കൽകോളജിന്‍റെ തുടക്കവും ഈ ആശുപത്രിയിൽനിന്നാണ്. 1961ലെ നെഹ്റു ട്രോഫി ജലമേളയുടെ ഉദ്ഘാടന പ്രസംഗത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയാണ് ആലപ്പുഴയിൽ സ്വകാര്യ മെഡിക്കൽ കോളജ് വരുമെന്ന പ്രഖ്യാപനം നടത്തിയത്.

1963ൽ തിരുമല ദേവസ്വത്തിന്‍റെ കീഴിലാണ് മെഡിക്കൽ കോളജിന്‍റെ പിറവി. കൊട്ടാരം നിലനിന്ന മൂന്ന് ഏക്കറോളം സ്ഥലമാണ് അന്ന് ടി.ഡി മെഡിക്കൽ കോളജിനായി നിർദേശിച്ചത്. തുടക്കത്തിൽ അമ്പതിലധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അഞ്ചുവർഷത്തോളം കാര്യങ്ങൾ നല്ലനിലയിൽ പോയെങ്കിലും നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ട് അറിയിച്ചതോടെ 1967ൽ സർക്കാർ ഏറ്റെടുത്തു.

1982ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോഴാണ് വണ്ടാനത്ത് 167ഏക്കർ സ്ഥലം ഏറ്റെടുത്തു. വണ്ടാനത്ത് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് പൂർത്തിയായിട്ടും നഗരമധ്യത്തിലെ ആശുപത്രിയിൽ വിവിധ വിഭാഗങ്ങൾ പ്രവർത്തിച്ചു. മെഡിക്കൽ കോളജും ആശുപത്രിയും ഒരു കോമ്പൗണ്ടിൽ വേണമെന്ന നിയമം വന്നതോടെയായിരുന്നു മാറ്റം.

പുതിയ ഒ.പി സമുച്ചയത്തിലേക്ക് രോഗികളെ മാറ്റും -സൂപ്രണ്ട്

പുതുതായി തുറക്കുന്ന ഒ.പി സമുച്ചയത്തിലേക്ക് രോഗികളെ മാറ്റുമെന്ന് ആലപ്പുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജൻ. ആശുപത്രി കോമ്പൗണ്ടിൽ പണിയുന്ന ഏഴുനിലകെട്ടിടത്തിന്‍റെ 90 ശതമാനവും പണി പൂർത്തിയായി. ഇതിനൊപ്പം വൈദ്യുതി സബ്സ്റ്റേഷന്‍റെ പ്രവർത്തനം വേഗത്തിലാക്കി കാത്ത്ലാബിന്‍റെ പ്രവർത്തനവും തുടങ്ങും.

കിടത്തിച്ചികിത്സക്ക് പുതിയ കെട്ടിടം പണിയണമെന്ന മാസ്റ്റർപ്ലാൻ സമർപ്പിച്ചിട്ടുണ്ട്. പുതിയ കെട്ടിടം ആകുന്നതുവരെ നിലവിലെ പേവാർഡിൽ ഐ.പി വാർഡുകൾ തുറക്കും. നിലവിൽ പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് വാർഡുകളിലാണ് പ്രശ്നമുള്ളത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalsalappuzha
News Summary - Investigation of the present condition of the main government hospitals in alappuzha
Next Story