Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൗസ് ബോട്ടുകളിൽ...

ഹൗസ് ബോട്ടുകളിൽ പരിശോധന

text_fields
bookmark_border
ഹൗസ് ബോട്ടുകളിൽ പരിശോധന
cancel
camera_alt

തുറമുഖ വകുപ്പും ടൂറിസം പൊലീസും ഹൗസ് ബോട്ടുകളിൽ പരിശോധന നടത്തുന്നു

ആലപ്പുഴ: സുരക്ഷ ഉറപ്പാക്കാന്‍ ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിർദേശാനുസരണമായിരുന്നു പരിശോധന.

ടൂറിസം പൊലീസും പോർട്ട് ഓഫിസ് ഉദ്യോഗസ്ഥരും സംയുക്തമായി പള്ളാതുരുത്തി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 11 മുതലാണ് പരിശോധന നടത്തിയത്. ജീവനക്കാരുടെ ലൈസൻസ്, ജീവനക്കാർ, അഗ്നിരക്ഷാ ഉപകരണങ്ങൾ, മതിയായ ലൈഫ്ജാക്കറ്റ്, ലൈഫ്ബോയകളടക്കം ജീവൻരക്ഷാ ഉപകരണങ്ങൾ, സർവിസ് നടത്താനുള്ള സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.

ഒമ്പത് ഹൗസ് ബോട്ടുകൾ പരിശോധിച്ചതിൽ മൂന്നെണ്ണത്തിന്  നിയമവിധേയമായ ഒരു രേഖയും ഇല്ലാത്തതിനാൽ സ്റ്റോപ് മെമ്മോ കൊടുത്തു. ഇവ ആര്യാടുള്ള യാർഡിലേക്ക് മാറ്റാൻ ഉടമകൾക്ക് പോർട്ട് ഉദ്യോഗസ്ഥർ നിർദേശവും നല്‍കി. മറ്റ് ക്രമക്കേടുകൾ കണ്ട അഞ്ച് ബോട്ടുകളുടെ ഉടമകൾക്ക് 1,10,000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി. അഞ്ച് ഹൗസ് ബോട്ടുകളിൽ ഡ്രൈ വർമാർക്ക് മതിയായ ലൈസൻസ് ഉണ്ടായിരുന്നില്ല. പോർട്ട് ഉദ്യോഗസ്ഥരായ അനിൽകുമാർ, ഷാബു എന്നിവരോടൊപ്പം ടൂറിസം പൊലീസിലെ എസ്.ഐ. ജയറാം, സിവിൽ പൊലീസ് ഓഫിസർമാരായ അജയകുമാർ, സുധീർ, ശാരിക, ജോഷിത് എന്നിവര്‍ പങ്കെടുത്തു. യാത്രാ ബോട്ടുകളിൽ യാത്രക്കാരുടെ സുരക്ഷക്ക് മുൻതൂക്കം കൊടുത്ത് വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inspectionhouseboats
News Summary - Inspection of houseboats
Next Story