ഹൈകോടതി ഇടപെട്ടു; എക്സൽ ഗ്ലാസസ് ഇ-ലേലത്തിന് 10 ദിവസത്തെ സാവകാശം
text_fieldsപന്ത് സർക്കാറിെൻറ കോർട്ടിൽ •ധനമന്ത്രി ഇടപെടണമെന്ന് എ.െഎ.ടി.യു.സി
ആലപ്പുഴ: എക്സൽ ഗ്ലാസസ് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങണമെന്ന ആവശ്യം ശക്തമായിരിക്കെ ലിക്വിഡേഷൻ നടപടികളുടെ ഭാഗമായി ദേശീയ കമ്പനി നിയമ ൈട്രബ്യൂണൽ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന ഇ-ലേല നടപടി 10 ദിവസംകൂടി നീട്ടി. ലേലനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ഒരുസംഘം ജീവനക്കാർ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്നാണിത്.
ലേലം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും അന്തിമ നടപടി കോടതിയുടെ അംഗീകാരത്തോടെ മാത്രമെ സാധുവാകൂവെന്നാണ് ഉത്തരവുണ്ടായത്. ഇതനുസരിച്ചാണ് തീയതി നീട്ടിയത്.
ഈ ദിവസങ്ങൾ നിർണായകമാണ്. പന്ത് സർക്കാറിെൻറ കോർട്ടിലാണ് വന്നുചേർന്നിരിക്കുന്നത്.
തൊഴിലാളികൾക്ക് പൂർണമായ ആനുകൂല്യങ്ങൾ കൊടുത്ത് കമ്പനി ഏറ്റെടുത്ത് സർക്കാറും ധനമന്ത്രിയും വാക്ക് പാലിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. മാനേജ്മെൻറുമായി ഒത്തുകളിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിച്ചുള്ള സമീപനമാണ് സർക്കാർ സ്വീകരിച്ചത്.
തൊഴിലാളി യൂനിയനുകളുമായി ഒരുവശത്ത് ചർച്ച നടത്തുകയും കമ്പനി മാനേജ്മെൻറിന് ട്രൈബ്യൂണലിൽ പോകാൻ അവസരമൊരുക്കുകയാണ് ചെയ്തത്. തുച്ഛവിലയ്ക്ക് ഫാക്ടറിയുടെ ആസ്തികൾ വിറ്റുപോകാതെ നേരിട്ട് ലേലത്തിൽ പങ്കെടുത്തോ മറ്റ് നടപടികളിലൂടെയോ സർക്കാർ ഏറ്റെടുക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ഏജൻസികൾ ലേലത്തിൽ പങ്കെടുക്കുമെന്നുതന്നെയാണ് അറിയാൻ കഴിഞ്ഞതെന്ന് സി.ഐ.ടി.യു യൂനിയൻ ഭാരവാഹിയും സി.പി.എം ജില്ല സെക്രട്ടറിയുമായ ആർ. നാസർ വ്യക്തമാക്കി.
ലഭിച്ച സുവർണാവസരം ധനമന്ത്രി ഇടപെട്ട് അനുകൂലമാക്കാൻ ശ്രമിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി വി. മോഹൻ ദാസ് ആവശ്യപ്പെട്ടു. ഹൈകോടതിയിലെ കേസിൽ കക്ഷിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.