വൈദ്യുതി സെക്ഷൻ ഓഫിസ് ഗ്രേഡിങ്: ഒന്നാമതായി മാന്നാർ
text_fieldsമാന്നാർ: വൈദ്യുതി സെക്ഷൻ ഓഫിസ് ഗ്രേഡിങ്ങിൽ കേരളത്തിൽ ഒന്നാമതായി മാന്നാർ. സംസ്ഥാനത്തെ 755 സെക്ഷൻ ഓഫിസിൽനിന്നാണ് മാന്നാർ ഒന്നാമത് എത്തിയത്. അഞ്ച് പഞ്ചായത്ത് പ്രദേശങ്ങളാണ് മാന്നാറിെൻറ പ്രവർത്തനമേഖല. കനത്ത പേമാരികളും വെള്ളപ്പൊക്കവും സൃഷ്ടിച്ച വൈദ്യുതി തടസ്സങ്ങൾ വേഗത്തിൽ തീർത്ത് സപ്ലൈ പുനഃസ്ഥാപിക്കുകയും വരുന്ന പരാതികളെല്ലാം സമയബന്ധിതമായി പരിഹരിച്ച് അവ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്തു. 27 ഫീൽഡ് സ്റ്റാഫും മൂന്ന് ഓഫിസ് ജീവനക്കാരുമുൾെപ്പടെ 30 പേരാണിവിടെ ജോലി ചെയ്യുന്നത്. അഞ്ച് 11 കെ.വി ഫീഡറിലായി 107 ട്രാൻസ്ഫോർമറും 17000ത്തോളം ഉപഭോക്താക്കളുമാണുള്ളത്. മാന്നാർ, ചെന്നിത്തല-തൃപ്പെരുന്തുറ, ബുധനൂർ, പാണ്ടനാട്, വീയപുരം പഞ്ചായത്ത് ഭാഗങ്ങളാണ് പരിധിയിലുള്ളത്.
പുഞ്ചപ്പാടശേഖരങ്ങൾ, വെള്ളക്കെട്ട് പ്രദേശങ്ങൾ തുടങ്ങി എപ്പോഴും പ്രതിസന്ധികൾ നിറഞ്ഞ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് പരാതികളുണ്ടാകാത്ത വിധത്തിൽ മുന്നോട്ടുപോകുന്നത്. എട്ടു കി.മീ. ചുറ്റളവിൽ ചെങ്ങന്നൂരിന് പുറമെ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കിെൻറ ഭാഗങ്ങളും മാന്നാറിെൻറ പരിധിയിലുൾപ്പെടുന്നു. അസി.എൻജിനീയർ സുമാദേവി, സബ് എൻജിനീയർമാരായ ജോജി ജോർജ്, ധനേഷ്, ശ്രീജിത്ത് എന്നിവരടങ്ങുന്ന ടീമാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാൽ, കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് പകരം ആധുനികരീതിയിൽ പുതിയത് നിർമിക്കുന്നതിന് വകുപ്പോ ജനപ്രതിനിധികളോ ഇതുവരെ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.