Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിറ്റുവരവ് കൂടിയിട്ടും...

വിറ്റുവരവ് കൂടിയിട്ടും കോടികളുടെ നഷ്ടത്തിൽ കയർ ഫെഡ്

text_fields
bookmark_border
വിറ്റുവരവ് കൂടിയിട്ടും കോടികളുടെ  നഷ്ടത്തിൽ കയർ ഫെഡ്
cancel

ആലപ്പുഴ: കയർ സംഘങ്ങളുടെ അപ്പെക്സ് സ്ഥാപനമായ കയർഫെഡ് കനത്ത നഷ്ടത്തിലാണെന്ന് സഹകരണ വകുപ്പിെൻറ ഓഡിറ്റ് റിപ്പോർട്ട്.

2017–18 വർഷത്തെ റിപ്പോർട്ടാണ് പുറത്തുവന്നത്. ഓഡിറ്റ് വർഷത്തിലെ മാത്രം നഷ്ടം 65,29,263 രൂപയാണ്. 92.32 കോടിയാണ് സഞ്ചിതനഷ്ടം. 2017–18 വർഷം വിറ്റുവരവ് 40 ശതമാനം വർധിക്കുകയായിരുന്നു. ഇത് ഭരണസമിതിയുടെയും മാനേജ്മെൻറിെൻറയും നേട്ടമാണെന്ന് റിപ്പോർട്ട് പറയുേമ്പാൾ തന്നെയാണ് സ്ഥാപനത്തിെൻറ പ്രവർത്തനനഷ്ടം ചൂണ്ടിക്കാട്ടുന്നത്. ക്രമാതീതമായി വർധിച്ച ചെലവുകളും കാര്യക്ഷമതയില്ലായ്മയും നഷ്ടത്തിനു കാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും സ്റ്റോക് എടുക്കുന്നതിലും ഉണ്ടായ വീഴ്ചയാണ് നഷ്ടത്തിനു കാരണമെന്നാണ് കണ്ടെത്തൽ. കൂടുതൽ മെച്ചപ്പെട്ട മാനേജ്മെൻറ് സംവിധാനം, കംപ്യൂട്ടർവത്കരണം എന്നിവ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. കയറും ചകിരിയും വാങ്ങുന്നതിൽ നടപടിക്രമത്തിൽ വീഴ്ചയുണ്ടായി. സ്റ്റോക് രജിസ്റ്ററിങ് ക്രമരഹിതമായി രേഖപ്പെടുത്തിയതിനാൽ സ്റ്റോക്കിൽ കുറവുകണ്ടെത്തി. റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷമായിട്ടും ജനറൽ ബോഡി വിളിച്ചു ചർച്ച ചെയ്തിട്ടില്ല.പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും വൈകാതെ ജനറൽ ബോഡി വിളിക്കുമെന്നും കയർഫെ‍ഡ് ചെയർമാൻ എൻ. സായ്കുമാർ പറഞ്ഞു.

മുൻ സർക്കാറിെൻറ ആദ്യവർഷം 66 ലക്ഷം ലാഭത്തിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് പിന്നീട് നഷ്ടമുണ്ടായതെന്നും ചെയർമാൻ പറഞ്ഞു. റിപ്പോർട്ട് ചർച്ച ചെയ്യാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ കോൺഗ്രസ് അനുഭാവ തൊഴിലാളി യൂനിയനായ കയർഫെഡ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി), സി.പി.ഐ അനുഭാവ തൊഴിലാളി യൂനിയനായ കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിലാണ്. കയർ മേഖലയിൽ സി.പി.എം സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടുകളാണ് ഈ രംഗത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) യോഗം വിലയിരുത്തിയത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണമെന്നാണ് തീരുമാനം. ഓഡിറ്റ് റിപ്പോർട്ട് ഒരു വർഷമായി ചർച്ച ചെയ്യാത്ത സമീപനം സഹകരണ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഭരണ സമിതിക്കെതിരെ നടപടി വേണമെന്നും കയർഫെഡ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coir fed alappuzha
News Summary - Despite the increase in turnover, crores Coir Fed at a loss
Next Story