ചെന്നിത്തല പഞ്ചായത്തിലെ കോൺഗ്രസ് പിന്തുണ: പ്രസിഡൻറുസ്ഥാനം സി.പി.എം രാജിവെച്ചു
text_fieldsചെങ്ങന്നൂർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ നേടിയ ഭരണം വേണ്ടെന്ന ജില്ല നേതൃത്വത്തിെൻറ ഇടപെടലിൽ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സി.പി.എം രാജിവെച്ചു. ഒരുമാസത്തിലേറെ പദവിയിലിരുന്ന സി.പി.എമ്മിലെ വിജയമ്മ ഫിേലന്ദ്രൻ ശനിയാഴ്ച വൈകീട്ട് 4.45നാണ് രാജിവെച്ചത്. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി സെബീനക്ക് കൈമാറി.
മൂന്ന് മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന 18 അംഗ സമിതിയിൽ കോൺഗ്രസ് പിന്തുണയോടെയാണ് വിജയമ്മ എൻ.ഡി.എ സ്ഥാനാർഥിയെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത്. അധികാരത്തിലേറിയനാൾ മുതൽ രാജിയാവശ്യമുന്നയിച്ച് സി.പി.എം ജില്ല നേതൃത്വവും ബി.ജെ.പിയും നിരന്തരം സമ്മർദ തന്ത്രങ്ങളിലായിരുന്നു.
തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ഒന്നാം വാർഡിൽനിന്നുള്ള പ്രതിനിധിയായിരുന്ന വിജയമ്മ എൽ.സി സെക്രട്ടറി ഫിലേന്ദ്രെൻറ ഭാര്യയാണ്. തെരഞ്ഞെടുപ്പ് വിവാദത്തെത്തുടർന്ന് അവധിയെടുത്തിരിക്കുകയാണ്.
പകരം ചുമതല പ്രഫ. കെ. സുധാകരക്കുറുപ്പിനാണ്. പാർട്ടി നേതൃത്വത്തിെൻറ നിരന്തര സമ്മർദത്തിനൊടുവിലാണ് വിജയമ്മ ഫിലേന്ദ്രൻ രാജിക്കത്ത് നൽകിയത്. പട്ടികജാതി വനിതക്ക് പ്രസിഡൻറ് സ്ഥാനം സംവരണം ചെയ്ത ചെന്നിത്തലയിൽ ബി.ജെ.പിയും യു.ഡി.എഫും ആറ് സീറ്റ് വീതവും എൽ.ഡി.എഫിന് അഞ്ചു സീറ്റും കോൺഗ്രസ് വിമതനായ ഒരാളുമാണുണ്ടായിരുന്നത്.
യു.ഡി.എഫിൽ പട്ടികജാതി വനിത പ്രാതിനിധ്യമില്ലാത്തതിനാൽ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനായില്ല. എന്നാൽ, ആറു സീറ്റുള്ള ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ സി.പി.എം സ്ഥാനാർഥിയെ യു.ഡി.എഫ് പിന്തുണച്ചതോടെയാണ് സി.പി.എമ്മിലെ വിജയമ്മ പ്രസിഡൻറായത്.
എന്നാൽ, ഒരു മുന്നണിയുടെയും പിന്തുണയോടെ അധികാരം വേണ്ടെന്ന് സി.പി.എം സംസ്ഥാന വ്യാപകമായി എടുത്ത തീരുമാനത്തെ തുടർന്നാണ് ചെന്നിത്തല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ സി.പി.എം ജില്ല നേതൃത്വം ആവശ്യപ്പെട്ടത്.
എന്നിട്ടും വഴങ്ങാതിരുന്ന സംഭവം സി.പി.എമ്മിന് തലവേദനയായിരുന്നു.
എന്നാൽ, നിർദേശം വന്ന് രണ്ടാഴ്ചക്കുശേഷമാണ് ഇപ്പോൾ രാജിവെച്ചത്. പാർട്ടി നടപടിയെടുക്കുമെന്ന് അന്ത്യശാസനം നൽകിയിട്ടും ആദ്യം വഴങ്ങാതിരുന്ന വിജയമ്മ പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു.
സി.പി.എം പഞ്ചായത്ത് പ്രസിഡൻറിെൻറ രാജിയോടെ ചെന്നിത്തല പഞ്ചായത്ത് ഭരണത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് ബി.ജെ.പി എത്തുമെന്ന കാര്യം ഇപ്പോഴത്തെ നിലയിൽ ഉറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.