Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightശൗചാലയത്തിൽ കഴിഞ്ഞ...

ശൗചാലയത്തിൽ കഴിഞ്ഞ യുവാവിന് മന്ത്രിയുടെ ഇടപെടലിൽ പുതുജീവൻ

text_fields
bookmark_border
Minister intervened Relieving the youth man from the misery of the toilet
cancel
camera_alt

ശൗചാലയത്തിൽ കിടക്കുന്ന ശ്യാമിനെ മന്ത്രി പി. പ്രസാദ് സന്ദർശിക്കുന്നു

ചേർത്തല: ശൗചാലയത്തിൽ കഴിഞ്ഞ യുവാവിന് മന്ത്രി പി. പ്രസാദിെൻറ ഇടപെടലിൽ പുതുജീവൻ. ചേർത്തല നഗരസഭ 31ാം വാർഡിൽ മരോട്ടിയ്ക്കൽ ശ്യാമാണ് (33) എഴുന്നേൽക്കാൻ പോലും കഴിയാതെ ഒരാഴ്ചയോളം ശൗചാലയത്തിൽ കിടന്നത്.

അമ്മയും സഹോദരിയുമായി കഴിഞ്ഞിരുന്ന ശ്യാം സഹോദരിയുടെ വിവാഹത്തിനായി വീട് വിറ്റു. അമ്മയോടൊപ്പം വാടകക്ക് താമസിക്കുന്നതിടെ അമ്മക്ക് സുഖമില്ലാതെ വന്നതോടെ സഹോദരിയുടെ വീട്ടിലാണ് അമ്മ കഴിഞ്ഞിരുന്നത്. ഡ്രൈവറായിരുന്ന ശ്യാം എറണാകുളത്ത് െവച്ചുണ്ടായ അപകടത്തെ തുടർന്ന് കാലൊടിയുകയും വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാകുകയും ചെയ്തു.

സുഹൃത്തുക്കളാണ് ആശുപത്രിയിൽനിന്ന് ശ്യാമിനെ വീട്ടിലെത്തിച്ചത്. പരസഹായം ആവശ്യമായതിനാലാണ് ശൗചാലയത്തിൽതന്നെ കിടന്നത്. സുഹൃത്തുക്കളും അയൽവാസികളുമാണ് ഭക്ഷണമെത്തിച്ചത്.

സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. റിയാസാണ് സംഭവം മന്ത്രി പി. പ്രസാദിെൻറ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഡോ. പുനലൂർ സോമരാജിനെയും ഗാന്ധിഭവൻ അധികൃതരെയും ബന്ധപ്പെട്ടു. മന്ത്രിയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാത്രിയോടെ പത്തനാപുരം ഗാന്ധിഭവനിലേക്ക് ആംബുലൻസിൽ ശ്യാമിനെ കൊണ്ടുപോയി. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, റാപിഡ് റസ്ക്യൂ ടീം ലീഡർ ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister p prasadLife misery
News Summary - Minister intervened: Relieving the youth man from the misery of the toilet
Next Story